ഈ വർഷം തിയേറ്ററുകളിൽ എത്തിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് രോമാഞ്ചം. വളരെ ചെറിയ ബഡ്ജറ്റിൽ ആണ് സിനിമ ഒരുക്കിയത്. സിനിമ ഏറെക്കുറെ ഒരു വീട്ടിൽ നിന്നുമാണ് ഷൂട്ട് ചെയ്തത് എന്നുവേണമെങ്കിൽ പറയാം. എന്നാൽ സിനിമ ഇപ്പോൾ തീയറ്ററുകളിൽ അത്ഭുതം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വാരാന്ത്യത്തിലും വലിയ തിരക്ക് ആണ് സിനിമയ്ക്ക് അനുഭവപ്പെടുന്നത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭം കൊയ്ത സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ കണക്കാക്കുന്നത്.
അതേസമയം സിനിമയെ കുറിച്ചുള്ള ഒരു വിമർശനമാണ് ഇപ്പോൾ സാഹിത്യകാരൻ എൻ എസ് മാധവൻ നടത്തുന്നത്. സിനിമ തനിക്ക് ഒട്ടും ബോധിച്ചില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഈ സിനിമ കാണുവാൻ വേണ്ടി ആളുകൾ തിയേറ്ററിലേക്ക് ഒഴുകുകയാണ്. എന്തുകൊണ്ടാണ് ഇത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും ഇദ്ദേഹം ട്വിറ്ററിൽ ചോദിക്കുന്നു.
ചില ആളുകൾ ഔട്ട് ഡേറ്റ് ആയതുകൊണ്ട് ആവാം ഈ സിനിമ ഇഷ്ടപ്പെടാത്തത് എന്നായിരുന്നു എഴുത്തുകാരൻ അജയ് പി മങ്ങാട്ട് നടത്തിയ പ്രതികരണം. എന്നാൽ ഇതിനു മറുപടി നൽകിക്കൊണ്ട് എൻ എസ് മാധവൻ തന്നെ രംഗത്തെത്തുകയും ചെയ്തു. ചിലപ്പോൾ കാലത്തിനു മുന്നേ ജീവിക്കുന്നത് കൊണ്ട് ആയിരിക്കാം ഇഷ്ടപ്പെടാതിരിക്കുന്നത് എന്നും എൻ എസ് മാധവൻ പറഞ്ഞു.
അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ മാധവനെ വിമർശിച്ചുകൊണ്ട് രംഗത്തുള്ളത്. എൻ എസ് മാധവൻ എഴുതിയ ഒരു പുസ്തകം പോലും ഞങ്ങൾ വായിച്ചിട്ടില്ല എന്നാണ് കേരളത്തിലെ യുവാക്കൾ പറയുന്നത്. അതേസമയം കേരളത്തിൽ നിന്നും ഏകദേശം 50 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ച സിനിമയാണ് രോമാഞ്ചം എന്നും അതുപോലെ ഒരു സിനിമ എൻ എസ് മാധവൻ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ സിനിമയ്ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുമാണ് കേരളത്തിലെ യുവാക്കൾ ഓർമിപ്പിക്കുന്നത്.