ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തൃശ്ശൂരിൽ നിന്നുമുള്ള ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പറ്റും എന്ന് പ്രതീക്ഷയിലാണ് ബിജെപി പ്രവർത്തകർ. അതേസമയം തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനിടയിൽ സുരേഷ് ഗോപിക്ക് ഒരു തിരിച്ചടി വന്നിരിക്കുകയാണ്. നേരത്തെ ഒരു വിവാദത്തിൽ സുരേഷ് ഗോപി അകപ്പെട്ടിരുന്നു. തൻറെ വാഹനം പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ആയിരുന്നു ഈ വിവാദം. ഇപ്പോൾ ഈ വിഷയത്തിലാണ് സുരേഷ് ഗോപിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
കേസ് നിലനിൽക്കും എന്നും റദ്ദാക്കാൻ സാധിക്കില്ല എന്നുമാണ് എറണാകുളം എസിജെഎം കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് ശ്രദ്ധാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷ് ഗോപി നൽകിയ ഹർജികൾ എല്ലാം തള്ളുകയായിരുന്നു. വ്യാജ വിലാസം ഉപയോഗിച്ചുകൊണ്ട് വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചു എന്നതായിരുന്നു നടനെതിരെ ഉണ്ടായിരുന്ന കേസ്. 2010 വർഷത്തിലും 2016 വർഷത്തിലുമായി രണ്ട് ആഡംബര കാറുകൾ ആണ് ഇത്തരത്തിൽ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതിലൂടെ വലിയ രീതിയിലുള്ള നികുതിവെട്ടിപ്പ് ആണ് സുരേഷ് ഗോപി നടത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കേരളത്തിലെ കിട്ടിയേണ്ടിയിരുന്ന 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായി എന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.
എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷ് ഗോപി കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി തള്ളുകയായിരുന്നു. മെയ് 28ആം തീയതി കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും എന്നും കോടതി അറിയിച്ചിട്ടുണ്ട്.
അതേസമയം ഇത്തരത്തിൽ ഒരു സ്ഥാനാർത്ഥിയെ ജയിപ്പിച്ചു വിട്ടാൽ തൃശ്ശൂരിന് വേണ്ടി എന്തൊക്കെ ആയിരിക്കും സുരേഷ് ഗോപി ചെയ്യുക എന്നാണ് വിമർശകർ ചോദിക്കുന്നത്. സുരേഷ് ഗോപിയെ പോലെ കോടികൾ കയ്യിലുള്ള ഒരു നടന് 30 ലക്ഷം രൂപ വെട്ടിക്കാൻ വേണ്ടി പോണ്ടിച്ചേരിയിൽ പോയി ഇതൊക്കെ ചെയ്യണമെങ്കിൽ എംപി ആയാൽ എന്തൊക്കെ തരികിടകൾ ആയിരിക്കും ഇദ്ദേഹം കാണിക്കുക എന്നാണ് വിമർശകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. അതേസമയം ഇതൊന്നും സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ല എന്നും തൃശ്ശൂർ ഇത്തവണ സുരേഷ് ഗോപി എടുത്തിരിക്കും എന്നുമാണ് സുരേഷ് ഗോപി ആരാധകരും ബിജെപി പ്രവർത്തകരും പറയുന്നത്.