കേരളത്തിൽ ഇപ്പോൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ. അടൂർ ഗോപാലകൃഷ്ണൻ, ശങ്കർ മോഹനൻ എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ അവിടുത്തെ വിദ്യാർത്ഥികൾ ഉന്നയിച്ചത്. വലിയ രീതിയിലുള്ള ജാതി വിവേചനം ആണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിലനിൽക്കുന്നത് എന്നതാണ് വിദ്യാർഥികളുടെ ആരോപണം. സിനിമ മേഖലയിൽ നിന്നും നിരവധി പ്രവർത്തകർ ആയിരുന്നു ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്. പക്ഷേ ആദ്യം മുതൽ അവസാനം വരെ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാട് ആണ് പിണറായി സർക്കാർ സ്വീകരിച്ചത്.
നടൻ മമ്മൂട്ടിയോട് ഈ വിഷയത്തിൽ നിലപാട് എന്താണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിൽ നിന്നും തന്ത്രപൂർവ്വം ഒഴിഞ്ഞു മാറുകയായിരുന്നു. നിരവധി ആളുകൾ ആണ് മമ്മൂട്ടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. മലയാള സിനിമയിലെ ഏറ്റവും സീനിയർ താരമായിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ഒപ്പം നിൽക്കാത്തത് എന്ന ചോദ്യത്തിന് മമ്മൂട്ടി ഇതുവരെ ഉത്തരം നൽകിയിട്ടില്ല.
അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ ഫഹദ് ഫാസിൽ നിലപാട് വ്യക്തമാക്കുകയാണ്. ഈ വിഷയത്തിൽ എല്ലാവരും ചർച്ച നടത്തുകയും തീരുമാനമെടുത്തിട്ടുണ്ട് എന്നുമാണ് വിവരം എന്നും പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർഥികളുടെ പഠനം തുടരാൻ അവർക്ക് അവസരം നൽകണമെന്ന് ആണ് ഫഹദ് ഫാസിൽ പറയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ആയിരുന്ന ശങ്കർ മോഹനൻ അദ്ദേഹത്തിൻറെ രാജി സമർപ്പിച്ചത്. പുതിയ ഡയറക്ടർക്ക് വേണ്ടിയുള്ള ചർച്ച കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അതേസമയം വിദ്യാർഥികൾ സമരം അവസാനിപ്പിക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നത്. എന്നാൽ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഒഴിഞ്ഞു പോകണം എന്നാണ് ഈ വിഷയത്തിൽ നിരവധി ആളുകൾ അഭിപ്രായം രേഖപ്പെടുത്തുന്നത്. ശങ്കർ മോഹൻറെ രാജി സർക്കാർ ചോദിച്ചു വാങ്ങിയതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.