കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ ഷോ കാണിച്ചത്. ഓടുന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിക്കൊണ്ട് ആയിരുന്നു ഇവർ വലിയ രീതിയിൽ ഷോ കാണിച്ചത്. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ആയിരുന്നു ഇവർ നടത്തിയത്. എന്നാൽ ഇതൊന്നും തന്നെ തെളിവുകൾ നിരത്താൻ ആയില്ല എന്ന് മാത്രമല്ല മേയറുടെ ആരോപണങ്ങൾ എല്ലാം തന്നെ സിസിടിവി ക്യാമറയും ഈ സംഭവം ക്യാമറയിൽ പകർത്തിയതിനാലും പൊളിയുകയായിരുന്നു.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആണ് ഇദ്ദേഹം ഈ കാര്യം അറിയിച്ചിരിക്കുന്നത് – “പ്രിയപ്പെട്ട ആര്യ, നിങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ തിരുവനന്തപുരം എന്ന സിറ്റിയുടെ മേയർ അമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച വ്യക്തികളിൽ ഒരാളാണ് ഞാൻ. എന്നാൽ ഇന്നലത്തെ നിങ്ങളുടെ പ്രവർത്തി അതിന്റെ തലേദിവസം വോട്ട് ചെയ്യുവാൻ വേണ്ടി വരി നിന്ന് എന്നെ ഒരുപാട് തളർത്തി. ഞാൻ സാധാരണ തമിഴ് സിനിമകളിൽ അഭിനയിക്കാറുള്ള വില്ലനായ രാഷ്ട്രീയ കഥാപാത്രം സാധാരണക്കാരനായ നായക കഥാപാത്രത്തെ തടയുവാൻ വേണ്ടി നിയമങ്ങൾ ഒന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രക്രിയ പോലെയായി മാറിയത്.
ആര്യ പറയുന്നത് ശരിയാണെങ്കിൽ തന്നെ നിങ്ങൾക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ ചെയ്താൽ ആ നിമിഷം അവിടെ പോലീസ് മുന്നിൽ എത്തുമായിരുന്നു. നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൂടി സുനി, കിർമാണി മനോജ് എന്നിവരുടെ വഴി സ്വീകരിച്ചത് ജനാധിപത്യവിരുദ്ധമായി മാറി. അത് തികച്ചും ഗുണ്ടായിസമായി പോയി. രാഷ്ട്രീയക്കാരുടെ ജീവിതം എസ്എഫ്ഐയുടെ സംരക്ഷിക്കാൻ ആളുണ്ട് എന്ന അമിത വിശ്വാസത്തിൽ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല.
അത് ആരുമില്ലാതെ ആകുമ്പോൾ എതിർഭാഗത്ത് നിൽക്കുന്ന ജാവഡേക്കറുമായി നടത്തുന്ന സീക്രട്ട് സംഭാഷണവും ആണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴും സുരക്ഷിതരാണ് എന്ന പൂർണ ബോധ്യവും നിങ്ങൾക്കുണ്ട്. എന്നാൽ ഇതൊന്നും അറിയാതെ സ്വന്തം കുടുംബം നോക്കാൻ വേണ്ടി കേവലം 750 രൂപയുടെ ദിവസക്കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് നിങ്ങൾ ഇത്തരത്തിൽ ഏറ്റുമുട്ടുമ്പോൾ നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് അല്ലാതെ ആയി മാറുകയാണ്, നിങ്ങൾ അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെ ആയി മാറുകയാണ്, മനുഷ്യത്വം ഒട്ടുമില്ലാത്ത ഒരു അധികാരി, അഥവാ ഒരു രാജകുമാരി മാത്രമായി മാറുകയാണ്, ഡ്രൈവർ സലാം, തൊഴിലാളി സലാം” – ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ.
മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…
ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…
നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…
അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…
ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…
കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…