കഴിഞ്ഞദിവസം വലിയ വിവാദമാണ് കേരളത്തിൽ ഉണ്ടായത്. നടൻ വിനീത് ശ്രീനിവാസനും നടി അപർണ ബാലമുരളിയും എറണാകുളം ലോ കോളേജിൽ ഒരു സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടി എത്തിയിരുന്നു. തങ്കം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയായിരുന്നു ഇവർ എല്ലാവരും ഇവിടെ എത്തിയത്. ഇതിനിടയിൽ കോളേജിലെ ഒരു യുവാവ് അപർണ്ണയ്ക്ക് പൂവ് കൊടുക്കുവാൻ വേണ്ടി സ്റ്റേജിലേക്ക് കയറി. നടിയുടെ കയ്യിൽ ബലമായി കയറി പിടിക്കുകയും പിന്നീട് തോളിലൂടെ കൈയിടാൻ ശ്രമിക്കുകയും ചെയ്തു.
ആദ്യം തന്നെ നടി അപർണ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് കാണുന്നുണ്ട്. നടി ഒട്ടും കംഫർട്ടബിൾ അല്ല എന്ന് അവരുടെ ശരീര ഭാഷയിൽ നിന്നും തന്നെ വ്യക്തമായിരുന്നു. പിന്നീട് താൻ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല എന്നും ആരാധകൻ ആയതുകൊണ്ട് അടുത്തു കിട്ടിയ ആവേശത്തിൽ ചെയ്തു പോയതാണ് എന്നും പറഞ്ഞ് യുവാവ് സോറി പറയുവാൻ വന്നു എങ്കിലും പിന്നീട് കൈ കൊടുക്കുവാനും അപർണ്ണ തയ്യാറായില്ല. പിന്നീട് വിനീത് ശ്രീനിവാസന് കൈ കൊടുക്കുവാൻ വേണ്ടി ശ്രമിച്ചു എങ്കിലും അദ്ദേഹവും കൈ കൊടുക്കാതെ പുറത്തു തട്ടി സാരമില്ല പൊയ്ക്കോളൂ എന്ന് പറഞ്ഞു വിടുകയായിരുന്നു. വലിയ രീതിയിലുള്ള അപമാനമാണ് ഈ വീഡിയോ കണ്ടു നിന്നവർ പോലും നേരിട്ടത്. അപ്പോൾ പിന്നെ ആ പയ്യൻറെ അവസ്ഥ എന്തായിരിക്കും എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.
അതേസമയം ഈ പയ്യൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളതാണ് എന്ന് ഇതുവരെ ഔദ്യോഗികമായി ആരും വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. പക്ഷേ ലോ കോളേജിലെ യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്റ്റേജിൽ ഒക്കെ കയറി നടിക്ക് പൂവ് കൊടുക്കണം എങ്കിൽ ആ വിദ്യാർത്ഥി എസ്എഫ്ഐ അല്ലാതെ മറ്റൊരു പാർട്ടിയും ആവാൻ വഴിയില്ല എന്നാണ് വിദ്യാർഥികൾ തന്നെ പറയുന്നത്. എസ്എഫ്ഐ ഭരിക്കുന്ന കോളേജുകളിൽ മറ്റുള്ള പാർട്ടിയിലെ വിദ്യാർത്ഥികൾക്ക് ഒരിക്കലും ഇങ്ങനെയുള്ള അവസരങ്ങൾ ലഭിക്കില്ല. മാത്രവുമല്ല ഒരു നടിയോട് ഇതുപോലെയൊക്കെ പെരുമാറണമെങ്കിൽ എസ്എഫ്ഐക്കാർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം ഈ വ്യക്തി വെറും എസ്എഫ്ഐ പ്രവർത്തകൻ അല്ല മറിച്ച് എസ്എഫ്ഐ നേതാവ് ആണ് എന്ന് തെളിയിക്കുന്ന നിരവധി പോസ്റ്റുകൾ ആണ് ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ലോ കോളേജിലെ ഔദ്യോഗിക എസ്എഫ്ഐ പേജിൽ പോലും ഇദ്ദേഹം എസ്എഫ്ഐ പരിപാടികളിൽ പങ്കെടുക്കുന്ന ധാരാളം ഫോട്ടോകൾ ഉണ്ട്. അതേസമയം ഇദ്ദേഹം ഇപ്പോൾ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ഡിആക്ടിവേറ്റ് ചെയ്യുന്നതിനുമുമ്പ് ഇദ്ദേഹം പോസ്റ്റ് ചെയ്ത നിരവധി പോസ്റ്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. കോൺഗ്രസ് നേതാക്കളായ വി ടി ബൽറാം, ശശി തരൂർ എന്നിവരുടെ പോസ്റ്റുകൾ ഈ പയ്യൻ ഷെയർ ചെയ്തിരുന്നു. അതുകൊണ്ട് ഈ വ്യക്തിയെ കോൺഗ്രസ് ആയി ചിത്രീകരിക്കുവാനുള്ള നീക്കം ആണ് ഇപ്പോൾ എസ്എഫ്ഐയുടെ ഭാഗത്തുനിന്നും നടന്നുകൊണ്ടിരിക്കുന്നത്. നിരവധി സഖാക്കൾ ആണ് ഈ പയ്യൻ കെഎസ്യു ആണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ക്യാപ്സൂൾ ഇറക്കി കൊണ്ടിരിക്കുന്നത്.