ഇനിമുതൽ പുക പരിശോധനയ്ക്ക് എത്തുന്ന എല്ലാ വാഹനങ്ങൾക്കും സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഈ രീതി ഇനി ഉണ്ടാവില്ല. കേന്ദ്രം അടുപ്പിലെ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇനി പരിശോധന നടത്തുക. പുതിയ ചട്ടങ്ങൾ പ്രകാരം പരിശോധന ആരംഭിച്ചതോടെ നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും കൂടുതൽ വാഹനങ്ങൾ ആണ് ഇപ്പോൾ പുക പരിശോധനയിൽ പരാജയപ്പെടുന്നത്. കണക്കുകൾ ഇത്തരത്തിലുള്ള സൂചനകളാണ് നൽകുന്നത്.
മാർച്ച് 17 ആം തീയതി മുതൽ 31-ആം തീയതി വരെ നടത്തിയ പരിശോധനകളിൽ ഏകദേശം 9% എടുത്ത് വാഹനങ്ങൾ ആണ് ഇത്തരത്തിൽ പരാജയപ്പെട്ടത്. പഴയ ചട്ടം അനുസരിച്ച് 5 ലക്ഷം വാഹനങ്ങൾക്ക് ആയിരുന്നു പുക പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഏകദേശം എണ്ണായിരത്തോളം വാഹനങ്ങൾ മാത്രമായിരുന്നു പരാജയപ്പെട്ടിരുന്നത്. എന്നാൽ പുതിയ മാനദണ്ഡങ്ങൾ വന്നതോടെ ഇത് നാല് ഇരട്ടിയായി വർദ്ധിച്ചു. 35,000നു മുകളിൽ വാഹനങ്ങൾ ആണ് പിന്നീട് പരാജയപ്പെട്ടത്. ഏകദേശം നാല് ലക്ഷത്തി പതിനൊന്നായിരം വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് 35000ത്തോളം വാഹനങ്ങൾ പരാജയപ്പെട്ടത്.
പഴയനിയമം അനുസരിച്ചാണെങ്കിൽ ഹൈഡ്രോ കാർബൺ, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷ വാതകങ്ങൾ കൂടിയ അളവിൽ പുറത്തേക്ക് വിടുന്ന വാഹനങ്ങൾക്ക് റോഡിൽ ഇറങ്ങുവാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത് നൽകുന്നില്ല. ഇന്ധന ജ്വലനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പോലും പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുകയില്ല. ഇത് കൂടാതെ എയർ ഫിൽറ്റർ, പാർക്ക് പ്ലഗ് തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ മാറ്റുകയും വേണം, ഇല്ലെങ്കിൽ മലിനീകരണ തോത് വർദ്ധിക്കും.
അതേസമയം വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് പുതിയ മാനദണ്ഡങ്ങൾക്ക് എതിരെ ഉയർന്നിട്ടുള്ളത്. പുതിയ മാനദണ്ഡങ്ങൾ പിൻവലിക്കണം എന്നും ശക്തമായ അഭിപ്രായം ഉണ്ട്. അതേസമയം ഇത് പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇതേ ആളുകൾ തന്നെയാണ് പരിസ്ഥിതി മലിനീകരണം ഉയരുമ്പോൾ സർക്കാരിനെ കുറ്റം പറയുന്നത് എന്നും ആണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.