വളരെ ദാരുണമായ ഒരു വാർത്തയാണ് ഇന്ന് പുറത്തുവന്നത്. തൃശ്ശൂരിൽ ആണ് ഈ സംഭവം നടക്കുന്നത്. മക്കളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടുകയായിരുന്നു. മൂന്നു മക്കളെയും കൊണ്ടാണ് അമ്മക്കിണറ്റിൽ ചാടിയത്. തുടർന്ന് നാലുപേരിൽ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ബാക്കി രണ്ടുപേരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. സയനയും അവരുടെ മൂന്നു മക്കളും ആണ് കിണറ്റിൽ ചാടിയത്. ഏഴ് വയസ്സുള്ള അഭിജയ്, ആറു വയസ്സുള്ള അതിദേവ്, ഒന്നര വയസ്സുള്ള അഗ്നിക്ക എന്നിവരെയും കൊണ്ടാണ് ഇവർ കിണറ്റിൽ ചാടിയത്. മൂത്ത രണ്ടു കുട്ടികൾ മരിക്കുകയായിരുന്നു. ഒന്നര വയസ്സുള്ള കുട്ടി ജീവനോടെ രക്ഷപ്പെടുകയായിരുന്നു. എങ്കിലും ഈ കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
എരുമപ്പെട്ടി എസ് ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും. കുന്നംകുളം ഹയർ റെസ്ക്യൂസ്റ്റേഷനിൽ നിന്നും ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
അതേസമയം എന്തുകാരണം കൊണ്ടാണ് ഇവർ ഇത്തരത്തിൽ ഒരു സാഹസം കാണിച്ചത് എന്ന് ഇതുവരെ ഉറപ്പായിട്ടില്ല. എന്തൊക്കെയാണെങ്കിലും ചെറിയ കുട്ടികളെ എന്തിനാണ് ഇവർ കൊലയ്ക്ക് കൊടുത്തത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും ചോദിക്കുന്നത്. ഇവർക്ക് വേണമെങ്കിൽ ഇവർക്ക് ഒറ്റയ്ക്ക് ആത്മഹത്യ ചെയ്തു കൂടായിരുന്നോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.