മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജോജു ജോർജ്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് വിദ്യാർത്ഥി സംഘടനയായ കെ എസ് യു. കഴിഞ്ഞദിവസം വാഗമണ്ണിൽ ജോജു ജോർജ്ജ് ഒരു ഓഫ് റോഡ് റൈഡിൽ പങ്കെടുത്തിരുന്നു. ഇതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്നു ആരോപിച്ചുകൊണ്ട് ആണ് കെഎസ്യു രംഗത്തെത്തിയിരിക്കുന്നത്.
പരിപാടിയുടെ സംഘാടകർക്ക് എതിരെയും റൈഡിൽ പങ്കെടുത്ത ജോജു ജോർജ്ജ് അടക്കമുള്ളവർക്കെതിരെയും കേസ് എടുക്കണമെന്നാണ് കെഎസ്യു ആവശ്യപ്പെടുന്നത്. ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് ആണ് ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് ആണ് ഇദ്ദേഹം പരാതി കൈമാറിയിരിക്കുന്നത്.
കണ്ണംകുളത്തുള്ള ഒരു എസ്റ്റേറ്റിൽ ആയിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. സുരക്ഷാസംവിധാനങ്ങൾ ഒന്നുമില്ലാതെ അപകടകരമായ രീതിയിൽ ആയിരുന്നു പരിപാടി നടത്തിയത്. കൃഷി ആവശ്യങ്ങൾക്ക് മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂ എന്ന നിയമവും ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതിൽ എന്തുകൊണ്ടാണ് ഇവിടെ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് എന്നാണ് കെഎസ്യു ചൂണ്ടിക്കാണിക്കുന്നത്.
എന്തായാലും ഈ വിഷയത്തിലിപ്പോൾ നിരവധി ആളുകളാണ് താരത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കെഎസ്യു പക പോക്കുകയാണ് എന്നാണ് മലയാളികൾ ആരോപിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ് ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച വഴിതടയൽ സമരത്തിനെതിരെ ജോജുജോർജ് രൂക്ഷമായി പ്രതികരിച്ചിരുന്നു. അന്നുമുതൽ ഒരു വിഭാഗം രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ജോർജ്.