മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ഉണ്ണിരാജൻ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. പക്ഷേ ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ അഖിലേഷ് ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഇദ്ദേഹം എന്നുപറഞ്ഞാൽ ഇദ്ദേഹത്തെ പെട്ടെന്ന് മനസ്സിലാവും. മലയാള സിനിമയിൽ ഇന്ന് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹമാണ് വാർത്തകളിൽ നിറയുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു കാസർകോട് ഗവൺമെൻറ് പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് ഒരു അപേക്ഷ വന്നത്. 11 പേർ ആയിരുന്നു ഇൻറർവ്യൂവിനു വേണ്ടി എത്തിയത്. എന്നാൽ അവരിൽ ഒരാളെ കണ്ടു ബോർഡ് അംഗങ്ങൾ എല്ലാവരും ശരിക്കും ഞെട്ടി. നിരവധി സിനിമകളിലൂടെയും മറിമായം അടക്കമുള്ള ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ഉണ്ണിരാജൻ ആയിരുന്നു അഭിമുഖത്തിനു വേണ്ടി എത്തിയത്. എംപ്ലോയ്മെൻറ് കാർഡ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ആയിരുന്നു ഇദ്ദേഹം എത്തിയത്.
സ്കാവഞ്ചർ പോസ്റ്റിലേക്ക് ആണ് ഇദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ബ്രിട്ടീഷ് കാലം മുതൽ ഉള്ള ഒരു പോസ്റ്റ് ആണ് ഇത്. ആ പേര് ഇന്ന് നിലവിൽ ഇല്ലെങ്കിലും ഈ പേര് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ശൗചാലയം വൃത്തിയാക്കുന്നത് ആണ് തൊഴിൽ. താരത്തിനോട് ബോർഡ് അംഗങ്ങൾ ചോദിച്ച ചോദ്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അറിയുമോ? ഈ ജോലിയെക്കുറിച്ച് ശരിക്കും അറിഞ്ഞു തന്നെയാണോ നിങ്ങൾ അപേക്ഷ സമർപ്പിച്ചത് എന്നായിരുന്നു ഇൻറർവ്യൂ ബോർഡ് ചോദിച്ച ചോദ്യം. ഇതിന് ഉണ്ണിരാജൻ നൽകിയ മറുപടി എന്താണെന്ന് അറിയുമോ?
അതെ എന്നായിരുന്നു ഉണ്ണി നൽകിയ ഉത്തരം. ഒരു ജോലി തൻറെ സ്വപ്നമാണ് എന്നും സ്ഥിരമായി തൊഴിൽ ഇല്ല എന്നാണ് ഉണ്ണി ഉത്തരം നൽകിയത്. സീരിയലിൽ നിന്നും കാര്യമായ വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല. ഇടയ്ക്ക് വീണു പരിക്കേറ്റതുകൊണ്ട് ശരീര സ്ഥിതിയും അത്ര നല്ല രീതിയിൽ അല്ല ഉള്ളത്. അത് കൂടാതെ എല്ലാ തൊഴിലിനും അതിൻറെതായ മഹത്വം ഉണ്ട് എന്നാണ് താൻ വിശ്വസിക്കുന്നത് എന്നും ഉണ്ണിരാജ പറയുന്നു. ഗാന്ധിജി പോലും കക്കൂസ് പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ ഞാൻ അല്ലെങ്കിലും മറ്റൊരാൾ ഇത് ജോലി ചെയ്യേണ്ടത് തന്നെയല്ലേ എന്നും ഉണ്ണി ചോദിച്ചു. തിങ്കളാഴ്ച മുതൽ അദ്ദേഹം ജോലിയിൽ പ്രവേശിക്കും.