മലയാളികൾക്ക് സുപരിചിതരായ താരങ്ങളിൽ ഒരാളാണ് ചിരിഞ്ജീവി. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഏപ്രിൽ 19 മുതൽ ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുകയാണ്. മെയ് പതിമൂന്നാം തീയതി ആയിരിക്കും ആന്ധ്രപ്രദേശ് സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലാം തീയതി ആയിരിക്കും റിസൾട്ട് പ്രഖ്യാപിക്കുന്നത്.
ആന്ധ്രപ്രദേശ് അസംബ്ലിയിൽ 175 സീറ്റുകൾ ആണ് ഉള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം അസംബ്ലി തെരഞ്ഞെടുപ്പും ഇവിടെ നടക്കുന്നുണ്ട്. ഒരു പാർട്ടിക്ക് ആന്ധ്ര ഭരിക്കുവാൻ മിനിമം 88 സീറ്റുകൾ ആണ് വേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വലിയ ആളുകളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ ഡോണേഷൻ സ്വീകരിക്കുന്നത് പതിവാണ്. ഇപ്പോൾ അത്തരത്തിൽ ഒരു പാർട്ടിക്ക് അഞ്ചു കോടി രൂപ കൊടുത്തിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി.
എന്നാൽ വലിയ പാർട്ടികളായ ബിജെപി, കോൺഗ്രസ് എന്നിവർക്ക് ഒന്നുമല്ല ഇദ്ദേഹം അഞ്ചു കൂടി സംഭാവന നൽകിയിരിക്കുന്നത്. തൻറെ സഹോദരൻറെ പാർട്ടിയായ ജനസേനാ പാർട്ടിക്ക് ആണ് ചിരഞ്ജീവി സംഭാവന നൽകിയിരിക്കുന്നത്. പവൻ കല്യാൺ നയിക്കുന്ന പാർട്ടിയാണ് ഇത്. തൻറെ സഹോദരൻ നയിക്കുന്ന പാർട്ടി ആയതുകൊണ്ട് തന്നെയാണ് ചില ജീവിത്തരത്തിൽ അഞ്ചു കോടി നൽകിയത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ചിരഞ്ജീവി കാണിച്ചത് മാതൃകാപരമായ തീരുമാനമാണ് എന്നും പ്രേക്ഷകർ പറയുന്നു.
ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കിയിട്ടാണ് ജനസേനാ പാർട്ടി മത്സരിക്കുന്നത്. ബിജെപി ഇത്തവണ കണ്ണു വെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ആതിരപ്രദേശ്. ബിജെപിക്ക് വലിയ രീതിയിലുള്ള പേരോട്ടം ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ തെലുഗു ദേശം പാർട്ടി, ജനസേനാ പാർട്ടി എന്നീ പാർട്ടികളുമായി സഖ്യം ഉണ്ടാക്കിക്കൊണ്ട് വലിയ രീതിയിലുള്ള കടന്നുകയറ്റം ഈ സംസ്ഥാനത്ത് നേടാൻ സാധിക്കും എന്നാണ് ബിജെപി കരുതുന്നത്.