കാറിൽ കൂളിംഗ് ഒട്ടിക്കാമോ? ചിലർ പറയുന്നു അതിൽ കുഴപ്പമില്ല എന്ന്, പക്ഷേ ഒട്ടിച്ചാൽ പണി കിട്ടുമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. എന്താണ് ശരിയായ കാര്യം എന്ന് ഇതുവരെയും മനസ്സിലാകാതെ ചിലർ. നിയമപ്രകാരം കൂളിംഗ് ഫിലിം ഒട്ടിക്കാനുള്ള അനുവാദമില്ല. കാറിൻ്റെ ചില്ലിൽ സുതാര്യത തടയുന്ന യാതൊരു വസ്തുക്കളും, അതായത് കൂളിംഗ് ഫിലിം സ്റ്റിക്കറുകൾ ടിൻ്റഡ് ഗ്ലാസുകൾ ബ്ലാക്ക് ഫിലിം ഒന്നുംതന്നെ ഒട്ടിക്കാനുള്ള അനുവാദമില്ല. മോട്ടോർ വാഹന നിയമപ്രകാരം ഇവയെല്ലാംതന്നെ സുപ്രീം കോടതിയും ഹൈക്കോടതിയും നിരോധിച്ചിട്ടുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം പ്രകാശതീവ്രത കുറക്കുന്ന ഗ്ലാസുകൾ അവൈലബിൾ ആയ കാറുകളാണ് 2023 മുതൽ വിപണിയിലെത്തുക.
അടുത്ത വർഷം ഏപ്രിൽ മുതൽ ഇറങ്ങുന്ന വാഹനങ്ങൾ എല്ലാം വെയിൽ ഭാഗികമായി തടയാനുള്ള സംവിധാനത്തോടുകൂടിയ ചില്ലുകൾ ആയിരിക്കും ഉപയോഗിക്കുക. ഇതിൻ്റെ ഉത്തരവാദിത്വം വാഹന നിർമ്മാതാക്കൾക്ക് ആണ്. കാറ് കിട്ടിയശേഷം ഉടമയ്ക്ക് ഇതിൽ യാതൊന്നും ചെയ്യാൻ പറ്റില്ല. ബിഐഎസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചില്ലുകൾ ആയിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. 2020 ജൂലൈയിലെ മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം സേഫ്റ്റി ഗ്ലാസ്, ഗ്ലേസിംഗ് മുതലായവയ്ക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ബിഐഎസ് സ്റ്റാൻഡേർഡ് പ്രകാരമുള്ള ആയിരിക്കേണ്ടതാണ് എന്ന് പറയുന്നു. മുൻവശത്തെ ചില്ലുകൾക്ക് 70 ശതമാനവും സൈഡ് ഗ്ലാസുകൾക്ക് 50 ശതമാനവും ട്രാൻസ്പരൻസി ആവശ്യമാണ്. വാഹന നിർമ്മാണ വേളയിൽ തന്നെ ഇവയെല്ലാം ഉറപ്പുവരുത്തേണ്ട കാര്യമാണ്. വാഹനനിർമ്മാണത്തെ കുറിച്ച് പ്രതിപാദിക്കുന്ന മോട്ടോർ വാഹന നിയമത്തിലെ ചാപ്റ്റർ 5/ റൂൾ 100ൽ ആണ് ഈ മാറ്റം വരുത്തിയിട്ടുള്ളത്.
2023 ഏപ്രിൽ ഒന്നു മുതൽ വിപണിയിലെത്തുന്ന ഇന്ന് എല്ലാ വാഹനങ്ങൾക്കും ഈ നിയമം നിർബന്ധമാണ്. ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരിശോധനകൾക്കു ശേഷമായിരിക്കും പുതിയ മോഡലുകൾ വിപണിയിൽ എത്തുക. ഇവരുടെ അംഗീകാരത്തിനു ശേഷമുള്ള മാറ്റംവരുത്തലുകൾ നിയമവിരുദ്ധമായി കണക്കാക്കും. വാഹനത്തിൻറെ സുതാര്യത തടയുന്ന തരത്തിൽ ഇതിൽ ഫിലിമുകൾ ഓരോ കർട്ടനുകൾ മുതലായവ ഉപയോഗിച്ചാൽ നിയമപ്രകാരം ഇത് കുറ്റകരമാണ്. പിഴ അടച്ചു കൊണ്ട് കൊണ്ട് വാഹനം പൂർവസ്ഥിതിയിൽ ആകാതെ നിരത്തിലിറക്കാൻ ഉള്ള അനുമതി ലഭിക്കുന്നതല്ല.