ബോളിവുഡിലെ മുൻനിരത്ത് നായികമാരിൽ ഒരാളാണ് സാദിയ ഖത്തീബ്. വളരെ ഞെട്ടിപ്പിക്കുന്ന ഒരു പരാമർശം ആണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ആണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. രക്ഷാബന്ധൻ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനിടയിൽ ആയിരുന്നു താരം ഈ ഞെട്ടിപ്പിക്കുന്ന സംഭവം വിവരിച്ചത്.
സ്കൂളിൽ പഠനകാലത്ത് തന്റെ കമ്പ്യൂട്ടർ അധ്യാപികയ്ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സഹോദര സ്നേഹത്തിൻറെ കഥ പറയുന്ന ചിത്രമാണ് രക്ഷാബന്ധൻ. ഇതിനപ്പുറത്തേക്ക് സ്ത്രീധനം എന്ന വിപത്തിനെക്കുറിച്ചും അത് സമൂഹത്തിൽ എത്രത്തോളം തിന്മ വിതയ്ക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്നതാണ് ഈ ചിത്രം. ഗായത്രി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
വളരെയധികം സാമൂഹിക പ്രതിബദ്ധം നടന്ന ചിത്രമാണ് രക്ഷാബന്ധൻ എന്നാണ് നിരൂപകർ പറയുന്നത്. അതേസമയം മോശം പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. വളരെ മോശം കളക്ഷൻ ആണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ആണ് താരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
വളരെ സന്തോഷവതിയായ ഒരു ടീച്ചർ ഉണ്ടായിരുന്നു എൻറെ സ്കൂളിൽ. കമ്പ്യൂട്ടർ അധ്യാപിക ആയിരുന്നു അവർ. അവർ എപ്പോഴും വളരെ സന്തോഷവതി ആയിരുന്നു. എന്നാൽ വിവാഹത്തിനുശേഷം അവർ വളരെ ഒതുങ്ങി കാണപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം അവരുടെ മരണ വാർത്തയാണ് ഞങ്ങൾ കേട്ടത്. വിവാഹം കഴിഞ്ഞു തൊട്ടടുത്ത ദിവസം മുതൽ ഭർത്താവിൻറെ വീട്ടുകാർ അവരോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ സാധിക്കാത്തതിന്റെ പേരിൽ അവരെ ഭർത്താവിന്റെ വീട്ടുകാർ ജീവനോടെ ചുട്ടുകൊന്നു എന്നാണ് നടി പറയുന്നത്. ഇത് ഇന്ത്യയിൽ ഉടനീളം നടക്കുന്നുണ്ട് എന്നും വളരെ ഗൗരവമായി ചിന്തിക്കേണ്ട ഒരു വസ്തുതയാണ് ഇത് എന്നും താരം കൂട്ടിച്ചേർത്തു.