അടുത്തിടെ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ സിനിമ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ്. അടുത്തിടെ എന്നെല്ലാം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയെ പടം ആയിരുന്നു ഇത്. ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സിനിമയുടെ നിർമ്മാതാക്കളായ ഷോൺ ആൻറണി, സൗബിൻ ഷാഹിർ, പിതാവ് ബാബു ശാഹിർ എന്നിവർക്കെതിരെ ആണ് എറണാകുളം കോടതി കേസ് എടുത്തിരിക്കുന്നത്. കോടതിയുടെ ഉത്തരവ് പ്രകാരം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജ രേഖകൾ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മുൻപ് പറവ ഫിലിംസ്, പാർട്ണർ ഷോൺ ആൻറണി എന്നിവരുടെ അക്കൗണ്ടുകൾ കോടതി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർമാതാക്കൾക്കെതിരെ കേസെടുക്കുവാൻ കോടതി നിർദ്ദേശിച്ചിരുന്നത്.
സിനിമയുടെ നിർമ്മാണത്തിന് വേണ്ടി ഏഴ് കോടി രൂപ മുടക്കിയത് അരൂർ സ്വദേശിയായ സിറാജ് ആയിരുന്നു. സിറാജ് വലിയതറ ഹമീദ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇദ്ദേഹം സമർപ്പിച്ച ഹർജിയിൽ ആണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്. 40% ലാഭവിഹിതം ആയിരുന്നു ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. എന്നാൽ ലാഭവിഹിതം മാത്രമല്ല മുതൽമുടക്ക് പോലും നിർമാതാക്കൾ നൽകിയില്ല എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
ഇതുകൂടാതെ സിനിമയുടെ ഓ ടി ടി ലാഭവിഹിതം ഏകദേശം 20 കോടിയോളം രൂപയാണ്. ഇതും നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ഹരിയിൽ പറയുന്നത്. ഇതിന് തുടർന്നായിരുന്നു സിനിമയുടെ നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.