മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ രണ്ടുപേർ ആണ് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങൾ ആരാണ് എന്ന് ചോദിച്ചാൽ ഇവരുടെ രണ്ടു പേരുകൾ ആയിരിക്കും മലയാളികൾ എല്ലാവരും പറയുന്നത്. അതുപോലെ തന്നെ മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങൾ ആരാണ് എന്ന് ചോദിച്ചാലും ഇവരുടെ രണ്ടുപേരുകൾ തന്നെയായിരിക്കും മലയാളികൾക്ക് പറയാൻ ഉണ്ടാവുക. അത്രത്തോളം മലയാളികളുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയവർ ആണ് ഇവർ.
ട്വൻറി ട്വൻറി എന്ന സിനിമയിലാണ് ഇവർ അവസാനമായി മുഴുനീള വേഷത്തിൽ ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷം കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ മോഹൻലാൽ അതിഥി താരമായി എത്തിയിരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ സംവിധാനം ചെയ്തത് രഞ്ജിത്ത് ആയിരുന്നു. ഇപ്പോൾ വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കാൻ പോവുകയാണ് എന്ന് സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. വിനയനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വലിയ പ്രതീക്ഷയുടെ ആണ് മലയാളികൾ എല്ലാവരും തന്നെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.
അതേസമയം മമ്മൂട്ടിയും മോഹൻലാലും ഈ സിനിമയിൽ ഒരുമിച്ചു അഭിനയിക്കുന്നില്ല. ഇവരുടെ ശബ്ദം മാത്രമാണ് ഈ സിനിമയിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത്. വേലായുധ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹൻലാൽ ആണ് ശബ്ദം നൽകിയിരിക്കുന്നത്. അതേസമയം ഈ സിനിമയുടെ സംഘർഷഭരിതമായ വിവരണമാണ് മമ്മൂക്ക നടത്തുന്നത്. ഇരുവരും അവരുടെ ഭാഗങ്ങൾ ഡബ്ബ് ചെയ്തു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. സംവിധായകൻ വിനയനാണ് ഈ വിവരം സമൂഹമാധ്യമങ്ങൾ വഴി സ്ഥിരീകരിച്ചത്.