മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജയറാം. പത്മനാഭൻ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായി ഇദ്ദേഹം തുടരുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇദ്ദേഹത്തിന് ഹിറ്റ് സിനിമകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. സീനിയേഴ്സ് എന്ന ചിത്രത്തിനുശേഷം കാര്യമായി എടുത്തുപറയാൻ ഒരു വിജയചിത്രം ഇദ്ദേഹത്തിന് ഇല്ല. എന്നാൽ അതെല്ലാം തിരുത്തി കുറിക്കുവാൻ ഇദ്ദേഹം ഒരുങ്ങുകയാണ്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാമാണ്. ഇഖ്ബാൽ കുറ്റിപ്പുറമാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷം തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറവും സംവിധായകൻ സത്യൻ അന്തിക്കാടും ഒന്നിച്ചും എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മീരാ ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഞാൻ പ്രകാശൻ എന്ന സിനിമയിൽ ബാലതാരമായി എത്തിയ ദേവിക സഞ്ജയ് ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നമ്മുടെ ജയറാം ഏട്ടനു ഒരു അവാർഡ് കിട്ടിയ ഇരിക്കുകയാണ് ഇപ്പോൾ. എന്നാൽ അഭിനയം മേഖലയിലെ മികവിന് അല്ല കേട്ടോ അവാർഡ് കിട്ടിയത്. പിന്നെ എന്തിനാണ് എന്ന് അറിയുമോ? അത് കേട്ടാൽ നിങ്ങൾ തീർച്ചയായും ഞെട്ടും. കാരണം ഇങ്ങനെ ഒരു മേഖലയിൽ കൂടി ജയറാമേട്ടൻ കഴിവ് തെളിയിക്കുന്നുണ്ട് എന്ന് ഇപ്പോൾ മാത്രമാണ് ആരാധകർ പോലും അറിയുന്നത്.
അഭിനയത്തിലും ചെണ്ടമേളത്തിൽ മാത്രമല്ല കൃഷിയിലും പശുവളർത്തലിലും ഒരു കൈ നോക്കുകയാണ് നടൻ ജയറാം. പെരുമ്പാവൂര് തോട്ടു വയലിൽ ജയറാമിന് ഒരു ഫാം ഉണ്ട്. ആറ് ഏക്കർ ഫാം ആണ് ഇത്. ഇത്തവണത്തെ മികച്ച കർഷകനുള്ള പ്രത്യേക ആദരം കൃഷിവകുപ്പ് ഇദ്ദേഹത്തിന് നൽകി. എന്താണ് ഫാർമിൻ്റെ പേര് എന്ന് അറിയുമോ? ആനന്ദ് എന്നാണ് പേര്. 100 പശുക്കളാണ് ഇവിടെ ഉള്ളത്. ഇതിനുപുറമേ വാഴയും ജാതിയും വിവിധതരത്തിലുള്ള പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി ഇവിടെ വളർന്നു കൊണ്ടിരിക്കുകയാണ്. എച്ച് എഫ് ഇനം പശുക്കളാണ് ഇവിടെ ഉള്ളതിൽ അധികവും. വെച്ചൂർ, ജേഴ്സി പശുക്കളും ഇവിടെയുണ്ട്. ഗംഗ, യമുനാ തുടങ്ങി ഇന്ത്യയിലെ നദികളുടെ പേരുകൾ ആണ് പശുക്കൾക്ക് നൽകിയിരിക്കുന്നത്. ഇവിടുത്തെ പശുക്കളുടെ ചാണകവും ഉപയോഗിച്ചാണ് ഇവിടേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ശാസ്ത്രീയമായ രീതിയിലാണ് മാലിന്യ സംസ്കരണം നടത്തുന്നത്.