ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ശില്പ ഷെട്ടി. ഇവരുടെ ഭർത്താവ് ആണ് രാജ് കുന്ദ്ര. ഇപ്പോൾ ഇവരുടെ സ്വത്തുക്കൾ ഇഡി കണ്ടു കെട്ടിയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഏകദേശം 100 കോടി രൂപ വിലയുള്ള സ്വത്തുക്കൾ ആണ് കണ്ടു കെട്ടിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 97.8 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ.
ഏകദേശം 6600 കോടി രൂപയുടെ ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ആണ് ഇപ്പോൾ ഈ നടപടി ഉണ്ടായിരിക്കുന്നത്. ശില്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ വീടും പൂനെയിലെ ബംഗ്ലാവും രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികളും ആണ് ഇപ്പോൾ കണ്ടുവെട്ടിയിരിക്കുന്നത്. പ്രിവൻഷൻ ഓഫ് മണി ലോൺഡ്രിങ് 2002 ആക്ട് പ്രകാരം ആണ് ഈ നടപടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
മുംബൈ പോലീസിലും ഡൽഹി പോലീസിലും ഫയൽ ചെയ്ത നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ ഡി ഇത്തരത്തിൽ ഒരു അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സുഹൃത്തുക്കൾ എല്ലാം കണ്ടു കെട്ടിയിരിക്കുന്നത്. 2017 വർഷത്തിൽ ഏകദേശം 6600 കോടി രൂപ മൂല്യം ഉണ്ടായിരുന്ന ബിറ്റ്കോയിൻ രാജ് സ്വരൂപിച്ചിരുന്നതായിട്ടാണ് ഇടി കണ്ടെത്തിയിരിക്കുന്നത്. ബിറ്റ് കോയിൻ നിക്ഷേപിച്ചാൽ എല്ലാ മാസവും 10% ലാഭം വാഗ്ദാനം ചെയ്തിരുന്നു ഇവർ. ഇങ്ങനെയാണ് ഇവർ പണം മുടക്കിയ ആളുകളെ കബളിപ്പിച്ചത്.
അമിത ഭരദ്വാജ് എന്ന വ്യക്തിയിൽ നിന്നും 255 ബിറ്റ് കോയിനുകൾ ആണ് രാജ് കൈപ്പറ്റിയത്. യുക്രിനിൽ ഒരു ബിറ്റ് കോയിൻ മൈനിങ് ഫാം ആരംഭിക്കുവാൻ ആയിരുന്നു ഇവരുടെ ആദ്യത്തെ പദ്ധതി. എന്നാൽ അത് പിന്നീട് നടന്നില്ല. ഇതിനിടയിൽ ബ്ലൂ ഫിലിം നിർമ്മിച്ച കേസിൽ 2021 വർഷത്തിൽ രാജ് അറസ്റ്റിൽ ആവുകയായിരുന്നു. എന്നാൽ ഈ കേസിൽ പിന്നീട് ഇദ്ദേഹത്തിൻറെ സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിക്കുകയായിരുന്നു.