ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയ നടിയായിരുന്നു ശ്രീദേവി.മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരു പോലെ തിളങ്ങാന്‍ കഴിഞ്ഞ ശ്രീദേവിക്ക് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. 2018 ഫെബ്രുവരി 24നാണ് പ്രേക്ഷകര്‍ക്ക് ശ്രീദേവിയെ നഷ്ടമാകുന്നത്.
പ്രിയതാരത്തിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വീണ്ടുമൊരു ഫെബ്രുവരി വരുമ്പോള്‍ ശ്രീദേവിയുടെ ഓര്‍മ്മകള്‍ക്ക് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്.
ശ്രീദേവിയുടെ ഓര്‍മ്മ ദിവസം അടുത്ത് വരുമ്പോള്‍ നടന്‍ കമല്‍ഹാസന്‍ ശ്രീദേവിയെ കുറിച്ച് നേരത്തെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ശ്രീദേവിയെ ഞാന്‍ പരിചയപ്പെടുന്നത് അവള്‍ക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ്. ഒരുമിച്ച് ഒരേ സ്‌കൂളില്‍ പഠിച്ചു. ഞങ്ങള്‍ സഹപാഠികളായിരുന്നു എന്നതാണ് എനിക്ക് ശ്രീദേവിയെ കുറിച്ച് പറയാവുന്നതില്‍ ഏറ്റവും ചെറിയ കാര്യം എന്നാണ് കമല്‍ പറയുന്നത്.
ഒരേ സിനിമയില്‍ ഞങ്ങളന്ന് ഒന്നിച്ചഭിനയിച്ചു. ഞങ്ങളന്ന് ജോഡികളായിട്ടാണ് അഭിനയിച്ചത്. പക്ഷേ ഒരു സഹോദരനെയും സഹോദരിയെയും പോലെയാണ് വളര്‍ന്നത് എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.
ഏകദേശം ഇരുപത്തിയേഴൊളം സിനിമകളില്‍ ശ്രീദേവിയും താനും ഒരുമിച്ച് അഭിനയിച്ചു. പലപ്പോഴും പ്രണയ ജോഡികള്‍ ആയിരുന്നു. എന്നാല്‍ സഹോദരനെയും സഹോദരിയെയും പോലെയാണ് വളര്‍ന്നത്.
സഹോദരങ്ങളെ പോലെ ആയിരുന്നതിനാല്‍ റൊമാന്റികായി അഭിനയിക്കേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ ചിരിക്കുകയാണ് ചെയ്തത് എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കുടുംബത്തില്‍ നിന്നുള്ള ആളുകളാണെന്നേ ശ്രീദേവിയെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളു. ശ്രീദേവിയുടെ വേര്‍പാട് എന്റെ കുടംബത്തിലെ ഒരംഗത്തെ നഷ്ടപ്പെട്ടതിന് തുല്യമാണെന്നും’, കമല്‍ ഹാസന്‍ പറഞ്ഞു.
ശ്രീദേവിയുടെ ഓര്‍മ്മ ദിവസം അടുത്ത് വരുമ്പോള്‍ കമല്‍ ഹാസന്‍ ശ്രീദേവിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
ബിഗ്ബോസിൽ ജിന്റോയുടെ കൂടെ ശക്തമായ മത്സരാര്‍ത്ഥികളായി ഗബ്രിയെയും ജാസ്മിനെയുമൊക്കെയാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്. എന്നാല്‍ എന്തുകൊണ്ട് ജിന്റോ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന…
നവജാത ശിശുവിന്‍റെ കൊലപാതക കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് വിശദാംശങ്ങൾ കോടതിയെ അറിയിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…
കേരളത്തിൽ അടക്കം ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു രോഹിത് വെമൂല എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യ. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു…
കേരളത്തിൽ ഉൾപ്പെടെ വലിയ രീതിയിൽ കോളുകൾക്കും സൃഷ്ടിച്ച കേസ് ആയിരുന്നു രോഹിത് വേമുള കേസ്. ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയായിരുന്നു…
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…