പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് സന്ദർശിച്ചു. രാഹുല്‍ ഗാന്ധിക്കു നിവേദനം സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ അദ്ദേഹം ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഹോസ്റ്റലിലെത്തിയത്. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.പ്രത്യേക അനുമതി വാങ്ങിയാണ് ജയപ്രകാശ് ഹോസ്റ്റലിൽ എത്തിയത്.സീല്‍ ചെയ്ത ഹോസ്റ്റല്‍ മുറി പോലീസിന്റെ സാന്നിധ്യത്തിലാണ് തുറന്നത്. മുറിയിലെ ചുമരുകളിലെ എഴുത്തുകൾ ഉൾപ്പെടെയുള്ള ദൃശ്യങ്ങള്‍ അദ്ദേഹം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.
അതേസമയം മുറി സദർശിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇതാണ്,അവനെ കൊന്നു കഴുവേറ്റിയ സ്ഥലമല്ലേ ഒന്ന് കാണണമെന്ന് തോന്നി. കൽപ്പറ്റയിൽ വന്നപ്പോൾ അത് വന്നുകണ്ടു. എത്രമാത്രം സ്വകാര്യത ഇവിടെയുണ്ടെന്ന് അറിയണമല്ലോ, എല്ലാവരും നോക്കി നിന്ന ആ സ്ഥലം എല്ലാം കാണണമെന്ന് തോന്നി. അറിഞ്ഞിരിക്കണമല്ലോ’എന്നാണ് പറഞ്ഞത്.
ഉച്ചക്ക് കല്‍പ്പറ്റ ഓഷിന്‍ ഹോട്ടലിൽ വെച്ച് ജയപ്രകാശ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നും ഇടപെടണമെന്നും ജയപ്രകാശ് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. വിഷമിക്കരുതെന്നും ഒപ്പമുണ്ടാകുമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.