മലയാളികൾക്ക് സുപരിചിതയാണ് ഷംന കാസിം.വിവാഹത്തെക്കുറിച്ചും ഗര്‍ഭ വാര്‍ത്ത പുറത്ത് വന്ന ശേഷം നടന്ന ചര്‍ച്ചകളെക്കുറിച്ചുമൊക്കെ ഷംന സംസാരിക്കുകയാണ്.ഒരിക്കല്‍ ഞാന്‍ വിവാഹത്തട്ടിപ്പിന് ഇരയായി. അതിന് ശേഷം പലരും വിവാഹത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുതെന്ന് വീട്ടുകാരോട് ഞാന്‍ ആദ്യമേ പറഞ്ഞു. മമ്മിക്കും പപ്പയ്ക്കുമൊക്കെ എന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്.ഒരിക്കല്‍ മര്‍ഹബ എന്ന ഇവന്റിനു വേണ്ടി ദുബായില്‍ പോയി. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ കൂടി വേണ്ടിയായിരുന്നു ആ യാത്ര. ഇക്കയുടെ കമ്പനിയാണ് ഗോള്‍ഡന്‍ വിസ നല്‍കിയത്. മര്‍ഹബ എന്ന പരിപാടിയും അവര്‍ക്ക് വേണ്ടി ചെയ്തതായിരുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മമ്മിക്കും ഡാഡിക്കും ആളെ ഇഷ്ടമായി. അത് വിവാഹാലോചനയിലുമെത്തുകയായിരുന്നു എന്നാണ് ഷംന പറയുന്നത്.
അന്ന് മാലകെട്ടല് ചടങ്ങ് നടത്തിയിരുന്നു. ഇത് വിവാഹ വിവാഹ നിശ്ചയമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു.മറ്റൊന്ന് ഉടനെ ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ ഊഹാപോഹങ്ങളായി. അന്ന് നയന്‍താരയുടേയും ആലിയ ഭട്ടിന്റേയും ഗര്‍ഭ വിശേഷങ്ങള്‍ക്കൊപ്പം എന്റെ പേരും കയറി വന്നു. കല്യാണത്തിന് മുന്നേ ഗര്ഭിണിയാവേണ്ടായിരുന്നു എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകളുമെത്തി എന്നാണ് ഷംന ഓര്‍ക്കുന്നത്.ചര്‍ച്ചയാവാന്‍ ഒരു തലക്കെട്ടാമ് അവര്‍ക്ക് വേണ്ടതെങ്കില്‍ ആയിക്കോട്ടെ. ഇതിനൊക്കെയുള്ള വിശദീകരണം എന്റെ യൂട്യൂബ് ചാനലിലൂടെ നല്‍കിയതുമാണെന്ന് ഷംന കാസിം പറയുന്നു.