ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖ് അറിയപ്പെടാറുള്ളത്. പണ്ട് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത കാര്യം ഇദ്ദേഹം തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു നായികയെയും ഇദ്ദേഹത്തെയും ചേർത്ത് ഒരു മാധ്യമപ്രവർത്തകൻ മോശമായ രീതിയിൽ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. നായികയുടെ ഭർത്താവ് കൂടിയായ സംവിധായകനാണ് ഇതിന് കൂട്ടുനിന്നത് എന്നും വാർത്തയിൽ ഒരു സത്യവുമില്ലാതെ അയാൾ വിളിച്ചു പറഞ്ഞു.
ആ സംഭവം തന്നെ ഏറെ അസ്വസ്ഥനാക്കി എന്ന് ഷാരൂഖ് പറയുന്നു. തന്റെ തുടക്കക്കാലമായിരുന്നു അത്. അങ്ങനെയുള്ള വാർത്തകൾക്കെതിരെ താൻ പ്രതികരിക്കുമായിരുന്നു. വാർത്ത കണ്ടപ്പോൾ തനിക്ക് വളരെ ദേഷ്യം വന്നു. പത്രാധിവരെ വിളിച്ച് താനാണോ ഇത് എഴുതിയത് എന്നൊക്കെ ചോദിച്ചു. ഇതൊക്കെ ഒരു തമാശയായി കണ്ടുകൂടെ എന്നായിരുന്നു അയാളുടെ മറുപടി.
തനിക്ക് അങ്ങനെ തോന്നുന്നില്ല എന്ന് താൻ പറയുകയും ചെയ്തു. താൻ നേരെ അവരുടെ ലൊക്കേഷനിൽ പോയി വളരെ മോശമായി പെരുമാറി എന്നും ഷാരൂഖ് പറയുന്നു. വൈകീട്ട് ഷൂട്ട് ലൊക്കേഷനിൽ പോലീസ് വന്ന് തന്നെ അറസ്റ്റ് ചെയ്തു. വളരെ ചെറിയ ജയിലിലാണ് തന്നെ പാർപ്പിച്ചത്. താനിത് ഒരിക്കലും ആവർത്തിക്കില്ല എന്നും തന്നെ വിടൂ എന്നും അവരോട് താൻ അപേക്ഷിച്ചു.
സ്റ്റേഷനിൽ വെച്ച് ഒരു ഫോൺകോൾ ചെയ്യാൻ അവർ തനിക്ക് അനുമതിയും നൽകി. വൈകിട്ടോടെ ജാമ്യം ലഭിച്ച താൻ നേരെ റിപ്പോർട്ടറുടെ വീട്ടിൽ പോയി. അയാളുടെ വീടിന് പുറത്തുനിന്ന് സിഗരറ്റ് വലിച്ചു. അയാൾ തന്നെ കണ്ടു എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് തിരികെ പോന്നത് എന്ന് ഷാരൂഖ് പറയുന്നു.