മിനി സ്ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് ഷിയാസ് കരിം.ഇപ്പോൾ ഇതാ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു എന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കാസർകോഡ് ചന്തേര പൊലീസ് കേസെടുത്തത്. അതെ സമയം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കേസിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.താരം മുമ്പ് ഒരു വീഡിയോയിലൂടെ താരത്തിന്റെ പുതിയ വീടിനെ കുറി്ച്ചും വിവാഹത്തെ പറ്റിയുമെല്ലാം സംസാരിച്ചിരുന്നു.ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുന്നുണ്ട്.വിവാഹത്തെ കുറിച്ച് അന്ന് താരം പറഞ്ഞത് ഇതാണ്,ഇന്റസ്ട്രിയില്‍ നിന്ന് തന്നെയുള്ള പെണ്ണിനെ പ്രേമിച്ച് കെട്ടിക്കൂടെ എന്ന് ചോദിച്ചപ്പോള്‍, അപ്പോള്‍ ഞാന്‍ രണ്ട് കെട്ടേണ്ടി വരും ഉമ്മാ, നിങ്ങള്‍ തന്നെ നാട്ടില്‍ ഒരു പെണ്ണിനെ കണ്ട് പിടിച്ച് ആലോചിച്ചാല്‍ മതി എന്നാണ് ഷിയാസ് ഉമ്മയോട് പറഞ്ഞിരിയ്ക്കുന്നത്. അധികം വൈകാതെ അത് സംഭവിച്ചേക്കാം.എന്നാ വീഡിയോയിൽ താരം പറയുന്നുണ്ട്.
അതെ സമയം വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാര്‍ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്.കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇൻസ്പെപെക്ടർ ജി.പി.മനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.