മലയാളികൾ ഏറെ ഞെട്ടലോടെയാണ് സാമന്തയുടെ വിവാഹമോചന വാർത്ത കേട്ടത്. തെലുങ്ക് താരം നാഗചൈതന്യ ആയിരുന്നു സാമന്തയുടെ മുൻ ഭർത്താവ്. നാലു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത്. 2017 ഒക്ടോബർ ആറാം തീയതി ആയിരുന്നു വിവാഹം. ഗോവയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. രണ്ടുപേരും ഇത് മതങ്ങളിൽ വിശ്വസിക്കുന്നവർ ആയതുകൊണ്ട് തന്നെ ഇരു മതങ്ങളുടേയും ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചനം ആരാധകരെ അറിയിച്ചത്. സംയുക്തമായി ഒരു പത്രക്കുറിപ്പ് ഇറക്കി കൊണ്ടായിരുന്നു അവർ ഈ വാർത്ത അറിയിച്ചത്.
ഇപ്പോൾ ഈ വിഷയത്തിൽ സാമന്തയുടെ അച്ഛൻറെ പ്രതികരണമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം മകളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ പിതാവ് അറിഞ്ഞിരുന്നില്ല. അതിപ്പോൾ പ്രൊഫഷണൽ മേഖലയിലായാലും പേഴ്സണൽ ജീവിതത്തിലായാലും. പെൺകുട്ടികളെ മര്യാദയ്ക്ക് വളർത്തി ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരും എന്നാണ് മലയാളികൾ നൽകുന്ന മുന്നറിയിപ്പ്. ഇനിയെങ്കിലും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ നിന്നും നമ്മൾ പിൻമാറണം എന്നാണ് മലയാളികളുടെ ആഹ്വാനം. ഒരുകാരണവശാലും പെൺകുട്ടികളെ പ്ലസ്ടുവിന് അപ്പുറത്തേക്ക് പഠിപ്പിക്കാൻ പാടില്ല, വിവാഹപ്രായം 16 ആക്കി കുറയ്ക്കണം, ജോലിക്ക് വിടാൻ പാടില്ല എന്നൊക്കെയാണ് മലയാളികൾ ഈ വിഷയത്തിൽ എടുക്കുന്ന നിലപാട്.
“ഇരുവരും വിവാഹ മോചനം നേടുവാൻ പോവുകയാണ് എന്ന് ഞാൻ കേട്ട നിമിഷം മുതൽ ഞെട്ടലിലാണ്. കുറച്ചുനേരത്തേക്ക് എൻറെ മനസ്സ് പൂർണമായും ബ്ലാങ്ക് ആയി പോയി. എനിക്ക് ആ നിമിഷം വേറെ ഒന്നും ആലോചിക്കാൻ പറ്റിയില്ല. ഞാൻ ആ സമയം ഒരു കാര്യം മാത്രമാണ് എൻറെ മകളോട് പറഞ്ഞത് – ഈ തീരുമാനം പുനപരിശോധിക്കണം” – സാമന്തയുടെ പിതാവ് ജോസഫ് പ്രഭു.
സാമന്തയുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും പിതാവിന് വലിയ ധാരണ ഇല്ല എന്ന് ആരാധകർക്ക് ഇതിനോടകം മനസ്സിലായി. എത്രയും പെട്ടെന്ന് തന്നെ ഇരുവരുടേയും ജീവിതം നല്ല രീതിയിൽ ആയി മാറും എന്നാണ് പിതാവ് പ്രതീക്ഷിക്കുന്നത്. സാമന്തയും നാഗചൈതന്യയും ഇപ്പോൾ സിനിമാ മേഖലയിൽ തിരക്കിലാണ്. എന്തായാലും ഇരുവർക്കും ആരാധകർ പുതിയ ഒരു ജീവിതം ആശംസിക്കുകയാണ്.