മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആർ എൽ വി രാമകൃഷ്ണൻ. അടുത്തിടെ ഇദ്ദേഹത്തിനെതിരെ സത്യഭാമ എന്ന നടത്തുക നടത്തിയ പരാമർശം വഴിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഇദ്ദേഹത്തെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചു കൊണ്ടായിരുന്നു സത്യഭാമ പ്രതികരണം നടത്തിയത്. ഇപ്പോൾ ഇദ്ദേഹം ഒരു സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇദ്ദേഹം ഈ കാര്യം അറിയിച്ചത്.
എം എ ഭരതനാട്യത്തിൽ ഇദ്ദേഹത്തിന് രണ്ടാം റാങ്ക് നേടിയ സന്തോഷമാണ് ഇദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വലിയ മാനസിക സംഘർഷത്തിൽ ആയിരുന്നു പരീക്ഷ എഴുതിയത് എന്നും മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം കാരണം ഇപ്പോൾ നൃത്തത്തിൽ രണ്ട് എംഎ ഉള്ള വ്യക്തിയായി മാറി എന്നുമായിരുന്നു ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ രണ്ടു വർഷമായി ഇദ്ദേഹം കാലടി സംസ്കൃത സർവകലാശാലയിൽ എം എ ഭരതനാട്യം ഫുൾടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റിസൾട്ട് വന്നത്. രണ്ടാം റാങ്ക് ആണ് ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞ മാസമായിരുന്നു പ്രശ്നങ്ങൾക്കിടയിൽ പരീക്ഷ നടന്നത്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള മാനസിക സംഘർഷമായിരുന്നു ഇദ്ദേഹം അനുഭവിച്ചത്. എന്തായാലും ഇപ്പോൾ ഡബിൾ എം എ വിരുദ്ധധാരിയായ സന്തോഷത്തിലാണ് ഇദ്ദേഹം.
അതേസമയം നടത്തുക സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ആണ് ഇവർക്ക് ജാമ്യം ലഭിക്കാതിരുന്നത്. ഇവരോട് കീഴടങ്ങുവാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. തിരുവനന്തപുരത്തെ കോടതിയിൽ ആണ് കേസ് പരിഗണനയിൽ ഉള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ അവിടെ ഹാജരാവാനാണ് നിർദ്ദേശം. രാമകൃഷ്ണന് കാക്കയുടെ നിറമാണ് എന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെട്ടതല്ല സഹിക്കില്ല എന്നുമായിരുന്നു ഇവർ അധിക്ഷേപിച്ചത്. നൃത്തം ചെയ്യുന്നവർ മോഹിനി ആയിരിക്കണം എന്നും കറുത്ത കുട്ടികൾ മേക്കപ്പിട്ടിട്ടാണ് സൗന്ദര്യമത്സരങ്ങളിൽ സമ്മാനം വാങ്ങുന്നത് എന്നുമായിരുന്നു ഇവർ പറഞ്ഞത്.