രാമസിംഹന്‍ അബൂബക്കര്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്ത് എത്തിയ പുതിയ ചിത്രമാണ് 1921: പുഴ മുതല്‍ പുഴ വരെ’. ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. ഇപ്പോഴിത 1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്ക്കു മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നതെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.
സിനിമയ്ക്കു ലഭിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ കാരണം അന്യ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെന്നും കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം അമേരിക്കയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്നും രാമസിംഹന്‍ പറയുന്നു. തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് രാമസിംഹന്റെ വാക്കുകള്‍.
”ശങ്കരാഭരണത്തിന് ശേഷം തിയറ്ററില്‍ നിന്ന് പുറത്തുപോയി അതേ തിയറ്ററില്‍ തിരികെ എത്തുന്ന സിനിമ. ഒഴിവാക്കിയ പല തിയറ്ററുകളിലേക്കും ചിത്രം തിരിച്ചെത്തുകയാണ്. കാനഡ റിലീസിന്റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി പതിപ്പിന്റെ സെന്‍സറിങിന്റെ കാര്യങ്ങള്‍ നടക്കുന്നു.
മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്. പിറകെ തമിഴ്‌നാട്ടിലേക്കും എത്തിയേക്കും. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണ്.”വീഡിയോയില്‍ രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു.
ഈ വാക്കുകള്‍ സംവിധായകന്റെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം അടുത്ത ഓസ്‌കാറില്‍ തിളങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം സിനിമ നിര്‍മ്മിക്കാനെന്ന് പറഞ്ഞ് പണം പിരിച്ച് താന്‍ ജനങ്ങളെ പറ്റിച്ചുവെന്ന ആരോപണത്തിനും രാമസിംഹന്‍ മറുപടി പറഞ്ഞു.
രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. രണ്ട് കോടി രൂപ പൊതുജനങ്ങളില്‍ നിന്നും പിരിച്ചുകിട്ടി. ജനങ്ങള്‍ പണം തന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഇതിനു ജിഎസ്ടി അടച്ചിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവില്‍ അന്‍പതു ദിവസത്തോളം ചിത്രീകരണം നടത്തി. പോസ്റ്റ് പ്രൊഡക്ഷനടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. മലയാളം, ഹിന്ദി പതിപ്പുകളാണ് ഈ തുക കൊണ്ട് റിലീസിനൊരുങ്ങുന്നത്. എന്നിട്ടും ജനങ്ങള്‍ നല്‍കിയ പണം താന്‍ അടിച്ചുമാറ്റിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നത്.
ആരോപണമുന്നയിച്ച ആരും തനിക്ക് പണം തന്നിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു.സിനിമയ്ക്ക് പണം നല്‍കിയത് സാധാരണ ജനങ്ങളാണ്. പടത്തിനു ലാഭമുണ്ടായാല്‍ ഇവരോരോരുത്തര്‍ക്കും മുടക്കുമുതല്‍ തിരികെ നല്‍കുകയെന്നത് അപ്രായോഗികമാണ്. അതുകൊണ്ട് ഈ തുക സാമൂഹികസേവനത്തിലൂടെ സമൂഹത്തിനു നല്‍കാനാണ് തീരുമാനം.
ചിത്രത്തിന്റെ നിര്‍മാണത്തിനായി രൂപീകരിച്ച ‘മമധര്‍മ’ എന്ന കമ്പനി ട്രസ്റ്റായി റജിസ്റ്റര്‍ ചെയ്യും. ചിത്രത്തിനു തീയറ്ററുകളില്‍നിന്നു ലഭിക്കുന്ന തുക ഈ ട്രസ്റ്റിലൂടെ വിവിധ സാമൂഹികസേവന പദ്ധതിക്കായി ചെലവഴിക്കും. സേവാഭാരതിയുമായി ചേര്‍ന്ന് വീടില്ലാത്ത അഞ്ചുപേര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനും രോഗികള്‍ക്ക് ചികിത്സാ ചെലവു നല്‍കാനും ലക്ഷ്യമിടുന്നുണ്ട്.
തന്നെ ട്രോളിയവര്‍ക്കും ആക്രമിച്ചവര്‍ക്കുമുള്ള മറുപടിയായാണ് സിനിമ സംസ്ഥാനത്തെ 86 തീയറ്ററുകളില്‍ റിലീസിനെത്തുന്നത് എന്നും രാമസിംഹന്‍ പറഞ്ഞു.
കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…
വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…
ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…