2019 വർഷത്തിലാണ് സംഭവം നടക്കുന്നത്. മുംബൈലേക്ക് ഒരു യാത്ര പോവുകയായിരുന്നു നീനയും ഭർത്താവ് തോമസും. പൂനെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ ഒരു കാഴ്ച കണ്ടു. മൂന്ന് കുഞ്ഞു അനിയത്തിമാരെ ചേർത്തുപിടിച്ചിരിക്കുന്ന ഒരു മൂത്ത കുട്ടി. നീയും തോമസും അവിടെ ഇറങ്ങി കാര്യങ്ങൾ അന്വേഷിച്ചു. മാതാപിതാക്കൾക്ക് ഉപേക്ഷിച്ച് കുട്ടികളാണ് ഇവർ – നാല് ചെറിയ പെൺകുട്ടികൾ.
പിന്നീട് നീനയും തോമസും ഇവരെ നാട്ടിലേക്ക് കൊണ്ടു വന്നു. പേരെപറമ്പിൽ എന്ന ഇവരുടെ വീട്ടിൽ ഇവരുടെ സ്വന്തം മക്കളായി വളർത്തുവാൻ ആരംഭിച്ചു. പിന്നീട് ഇവരെ ഔദ്യോഗികമായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. വലിയ നടപടിക്രമങ്ങൾ ആയിരുന്നു അത്. അങ്ങനെ വർഷങ്ങളുടെ പ്രയത്നത്തിന് ശേഷം, ഔദ്യോഗിക നടപടികളെല്ലാം പൂർത്തിയായി. ഇന്ന് നീനയുടെയും തോമസിൻ്റെയും സ്വന്തം മക്കൾ ആണ് ഇവർ നാലുപേരും. ദത്തെടുക്കൽ നടപടിക്രമങ്ങളെല്ലാം അവസാനിച്ച ശേഷമുള്ള ഇവരുടെ ആദ്യത്തെ ഓണം ആണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.
ഐറ, ഇരട്ടക്കുട്ടികൾ ആൻഡ്രിയ, എലൈന, അലക്സാണ്ട്രിയ എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ. പുതുപ്പള്ളിയിലെ വീട്ടിലാണ് ഇവരെല്ലാവരും ഇപ്പോൾ താമസിക്കുന്നത്. ഓണം ഗംഭീരമായി ആഘോഷിക്കുന്ന തിരക്കിലാണ് ഇവരെല്ലാവരും. നാലുപേരും ഇപ്പോൾ നല്ല അസ്സലായി മലയാളം പറയും. കോട്ടയം മെഡിക്കൽ കോളേജിലെ പിആർഒ ആണ് തോമസും നീനയും. ഇരുവർക്കും സ്വന്തമായി ഒരു കുഞ്ഞു ജനിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ ആ കുഞ്ഞ് അധികകാലം ജീവിച്ചിരുന്നില്ല. ഇന്ന് ഇവർ നാലുപേരും ആണ് ഇവരുടെ എല്ലാമെല്ലാം.
നാലുപേരും നല്ല വികൃതിക്കുട്ടികൾ ആണ് എന്നാണ് തോമസിൻ്റെ അമ്മ അമ്മിണി പറയുന്നത്. ഇപ്പോൾ തോമസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയാണ് മലയാളികൾ ഒന്നടങ്കം. ദത്തെടുക്കൽ എന്നത് നമ്മുടെ ഇപ്പോഴും നമ്മുടെ നാട്ടിൽ വളരെ വിരളമായി മാത്രം കണ്ടുവരുന്ന ഒരു പരിപാടിയാണ്. സത്യത്തിൽ ഇത് കുറച്ചുകൂടി വ്യാപിക്കുന്ന ആവശ്യമുണ്ട്. ധാരാളം കുഞ്ഞുങ്ങളാണ് അച്ഛനമ്മമാർ ഇല്ലാതെ വളരുന്നത്. കുഞ്ഞുങ്ങൾ ജനിക്കാത്ത മാതാപിതാക്കൾ ട്രീറ്റ്മെൻറ് നടത്തി കുട്ടികളെ ജനിപ്പിക്കുന്നതിന് പകരം ദത്തെടുക്കൽ നടപടിക്രമത്തിലേക്ക് കടക്കണം എന്നാണ് സമൂഹമാധ്യമങ്ങളിൽ പൊതുവെ ഉയരുന്ന അഭിപ്രായം.