രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പാസഞ്ചർ. മലയാള സിനിമ പ്രേക്ഷകർക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമാണ് ഇത്. എസ് സി പിള്ള എന്ന നിർമ്മാതാവാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടൻ ദിലീപിൽ നിന്നും ഉണ്ടായ മാനസിക സംഘർഷങ്ങളെ കുറിച്ചും സാമ്പത്തിക നഷ്ടങ്ങളെ പറ്റിയും തുറന്നു പറയുകയാണ് ഇദ്ദേഹം.
ഒരു അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. പൃഥ്വിരാജ് ചെയ്യേണ്ട കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത് എന്ന് ഇദ്ദേഹം പറയുന്നു. ശ്രീനിവാസൻ പറഞ്ഞത് അനുസരിച്ചാണ് പൃഥ്വിരാജിനെ ബന്ധപ്പെടുന്നത്. അദ്ദേഹം ചിത്രം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ മറ്റു ചില ചിത്രങ്ങൾ വന്നപ്പോൾ അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. അങ്ങനെയാണ് അതിലേക്ക് ദിലീപ് എത്തുന്നത്.
വളരെ നല്ലൊരു തുകയാണ് ആറ് ദിവസത്തെ ഷൂട്ടിന് മാത്രം അദ്ദേഹം ഈടാക്കിയത്. ഒന്നേമുക്കാൽ കോടി രൂപയ്ക്ക് തീരേണ്ട പടം രണ്ടുകോടി ആകാൻ കാരണക്കാരനായത് അദ്ദേഹമാണ്. ക്ലൈമാക്സ് സീനിനുവേണ്ടി എറണാകുളത്ത് സെറ്റിട്ടത് കണ്ടിട്ടും അദ്ദേഹം മൂന്നാറിലേക്ക് പോയി. മുഴുവൻ യൂണിറ്റുമായി പിന്നീട് മൂന്നാറിൽ ചെന്ന് അവിടെയാണ് പാസഞ്ചർ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്.
മുടക്കുമുതൽ അല്ലാതെ തനിക്ക് ആ സിനിമ കൊണ്ട് ലാഭം ഒന്നും കിട്ടിയില്ല എന്ന് നിർമ്മാതാവ് പറയുന്നു. സിനിമയുടെ ദുബായ് റിലീസിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പ്രൊഡക്ഷൻ കൺട്രോളർ വഴി ആ വിവരം അറിഞ്ഞപ്പോൾ തൻറെ കയ്യിൽ നിന്നും പ്രമോഷൻ അദ്ദേഹം കയ്യടക്കി. അദ്ദേഹം സഹകരിച്ചിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയ്ക്ക് എന്തെങ്കിലും ലാഭം നിർമാതാവായ തനിക്ക് ലഭിച്ചേനെ എന്നും എസ് സി പി പിള്ള പറയുന്നു. തന്നെപ്പോലുള്ള നിരവധി നിർമ്മാതാക്കളുടെ പഠനത്തിന് കാരണം ഇതുപോലെയുള്ള ആളുകളാണ് എന്നും അദ്ദേഹം പറയുന്നു.