ബോളിവുഡിൽ ഏറെ കോ.ളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപിനെതിരായ കേസ്. നടി പായൽ ഘോഷ് ആണ് സംവിധായകൻ തന്നെ ഉപ.ദ്രവിച്ചു എന്ന് കാണിച്ചുകൊണ്ട് മുംബൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങൾ മുൻപ് സംവിധായകൻ തന്നെ ഉപ.ദ്രവിച്ചു എന്നാണ് നടി പറയുന്നത്. എന്നാൽ ഇത് തെളിയിക്കാൻ തൻറെ കയ്യിൽ തെളിവുകളൊന്നുമില്ല എന്ന് നടി തന്നെ പറയുന്നു.
എന്നാൽ ഈ വിഷയത്തിൽ നടിയെ പിന്തുണച്ചുകൊണ്ട് ആരും രംഗത്ത് വരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കേസ് രാ.ഷ്ട്രീയ പ്രേരിതമാണ് എന്ന സംശയം നിലനിൽക്കുന്നു കൊണ്ടാണ് നടിയെ പിന്തുണച്ചുകൊണ്ട് ആരും രംഗത്ത് വരാത്തത്. സർക്കാരിനെതിരെ ശ.ക്തമായ വി.മർശനങ്ങൾ ഉന്നയിക്കുന്നത് സംവിധായകനാണ് അനുരാഗ് കശ്യപ്. ഇതുവരെ നടി കങ്കണ റണാവത് മാത്രമാണ് പായൽ ഘോഷിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
ഈ വിഷയത്തിൽ സംവിധായകൻ അനുരാഗ് കശ്യപ് നേരത്തെ പ്രതികരിച്ചിരുന്നു. വ.ക്കീൽ നോട്ടീസ് അയച്ചു കൊണ്ടാണ് അനുരാഗ് പ്രതികരിച്ചത്. നടി പറയുന്ന തീയതിയിൽ താൻ ഇന്ത്യയിൽ ഇല്ലായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. താൻ ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിൽ ആയിരുന്നു എന്നും സംവിധായകൻ പറയുന്നു.
എന്നാൽ ഇതിനോട് പ്രതികരിക്കുകയാണ് നടി ഇപ്പോൾ. സംവിധായകൻ പറയുന്നത് കള്ളമാണ് എന്നാണ് നടി പറയുന്നത്. അയാൾ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു എന്നും തന്നെ ഉപ.ദ്രവിച്ചുവെന്നും നടി ആവർത്തിക്കുന്നു. ധൈര്യമുണ്ടെങ്കിൽ സംവിധായകൻ നു.ണപരിശോധനയ്ക്ക് തയ്യാറാകണമെന്നാണ് നടി പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധമായി കോ.ടതിയെ സമീപിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് നടി ഇപ്പോൾ. പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആണ് ഇപ്പോൾ നടി സഹായം അഭ്യർത്ഥിക്കുന്നത്. താൻ ഇന്ത്യയുടെ മകളാണെന്നും എനിക്ക് എത്രയും പെട്ടെന്ന് നീ.തി വാങ്ങിത്തരണം എന്നുമാണ് ട്വിറ്ററിൽ നടി അഭ്യർത്ഥിക്കുന്നത്.