മലയാളത്തിൻറെ അഭിമാനമാണ് മോഹൻലാൽ. വർഷങ്ങളായി ഇന്ത്യൻ സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി. ഇന്ത്യൻ സിനിമയിലെ അഭിനയ ഇതിഹാസങ്ങളിൽ ഒരാൾ. മർലോൺ ബ്രാൻഡുകൾക്ക് ഇന്ത്യയിൽനിന്നുള്ള ഉത്തരം എന്നാണ് മോഹൻലാലിനെ ടൈംസ് മാഗസിൻ ഒരിക്കൽ വിശേഷിപ്പിച്ചത്. താരത്തിന് ആരാധകർ കർ ലോകത്തിൻറെ പല കോണുകളിലും ഉണ്ട്.
മലയാളത്തിലെ മറ്റൊരു അഭിമാനതാരം ആണ് ശ്രീനിവാസൻ. ഒരു നടൻ എന്നതിലുപരി ഒരു മികച്ച തിരക്കഥാകൃത്ത് കൂടിയാണ് ഇദ്ദേഹം. മോഹൻലാൽ ശ്രീനിവാസൻ കോംബോ യിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ഭൂരിഭാഗവും ബ്ലോക്ബസ്റ്ററുകൾ. ശ്രീനിവാസൻ 2012ൽ തിരക്കഥ രചിച്ച ചിത്രമായിരുന്നു പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ. ഈ ചിത്രത്തിലൂടെ ശ്രീനിവാസൻ പരിഹസിച്ചത് ആണോ എന്ന ചോദ്യത്തിന് ഒരിക്കൽ മോഹൻലാൽ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു.
വീണ്ടും അത് ചർച്ചാവിഷയം ആവുകയാണ്. ഒരു അഭിമുഖത്തിലാണ് താരം ഈ ചോദ്യം നേരിടേണ്ടി വന്നത്. ചിത്രം തന്നെ കുറിച്ചുള്ളത് അല്ല എന്ന് ചിന്തിച്ചാൽ പോരെ എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്. താനും ശ്രീനിവാസനും തമ്മിൽ പിണക്കം ഒന്നുമില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉദയനാണ് താരം എന്ന ചിത്രത്തിന് ശേഷം ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. അതിനു ശേഷം അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്.
തന്നെ അപമാനിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് താൻ വിശ്വസിക്കുന്നില്ല. അതിൻറെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താനൊരിക്കലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. തന്നെക്കുറിച്ച് സിനിമ ചെയ്ത് അതിലൂടെ വലിയ ആൾ ആകേണ്ട ആവശ്യം ശ്രീനിവാസനു ഇല്ല എന്നാണ് താൻ കരുതുന്നത്. പലരും ഇതിനെപ്പറ്റി തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ താൻ പ്രതികരിക്കാൻ പോയിട്ടില്ല. മോഹൻലാൽ പറഞ്ഞു.