പഴയ സിനിമകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ജാതി ഗ്ലോറിഫിക്കേഷൻ കാണാവുന്നതാണ്. ഒരുവിധം എല്ലാ പ്രിയദർശൻ പടങ്ങളിലും ഇത്തരത്തിൽ ജാതി മേൽക്കോയ്മയെ പ്രോത്സാഹിപ്പിക്കുന്ന സീനുകളും സംഭാഷണങ്ങളും ഉണ്ട് എന്നതാണ് വാസ്തവം. പക്ഷേ അതൊക്കെ ചർച്ചയാകുന്നത് ഇത്രയും വർഷങ്ങൾക്കിപ്പുറം ആണ്. ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ എല്ലാം ഇപ്പോൾ പഴയ സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നസ് തപ്പി എടുക്കലാണ് പ്രധാന പണി. അത്തരത്തിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ മീശമാധവനിലെ ഒരു പ്രസിദ്ധ ഡയലോഗ്.
ദിലീപ് നായകനായ സൂപ്പർഹിറ്റ് ചിത്രം ആണ് മീശ മാധവൻ. ലാൽജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. മാധവൻ എന്ന കള്ളനെ ആണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൻറെ അവസാനം ദിലീപ് പറയുന്ന പ്രസിദ്ധമായ ഒരു ഡയലോഗ് ഉണ്ട്, “മാധവൻ കള്ളൻ ആണ്, പക്ഷേ മാധവൻ കട്ടതൊന്നും ഇതുവരെ ചേക്ക് വിട്ട് പുറത്തു പോയിട്ടില്ല”. ഇന്ദ്രജിത്ത് അവതരിപ്പിച്ച ഈപ്പൻ പാപ്പച്ചി എന്ന പോലീസ് കഥാപാത്രത്തിൻറെ കളവു കൈയ്യോടെ പിടിച്ച ശേഷമാണ് ദിലീപ് ഈ ഡയലോഗ് പറയുന്നത്. ഈ സീനിൽ ദിലീപ് പറയുന്ന ഡയലോഗ് ആണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്.
“മാധവൻ കള്ളനാ, പക്ഷേ മാധവൻ കട്ടതൊന്നും ഇതുവരെ ജോലിക്ക് വിട്ടു പുറത്തു പോയിട്ടില്ല”
ഇജ്ജാതി ഊള ന്യായീകരണം പറഞ്ഞ നായകൻ ലോകത്ത് വേറെ കാണില്ല.
മാധവൻനായർ ആയതുകൊണ്ടും നായകൻ ആയതുകൊണ്ടും പ്രേക്ഷകരും നാട്ടുകാരും അതങ്ങ് സഹിച്ചു!! – ഇതാണ് ഫേസ്ബുക്കിൽ വൈറലായ കുറിപ്പ്.
നിരവധി ആളുകളാണ് പിന്നീട് മീശമാധവൻ സിനിമയിൽ ജാതി ഗ്ലോറിഫിക്കേഷൻ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തുടങ്ങിയത്. സിനിമയിലെ ഓരോ സീനുകളും ഡയലോഗുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയാണ് അവർ അന്വേഷണം നടത്തുന്നത്. കമന്റ് ബോക്സിൽ നിരവധി ആളുകളാണ് ഇതിനെ എതിർത്തു കൊണ്ടും അനുകൂലിച്ചുകൊണ്ടും എത്തുന്നത്.