തനിക്കെതിരെയുള്ള പീഡന പരാതി നൂറു ശതമാനം വ്യാജമാണെന്ന് പറഞ്ഞ് കൊണ്ട് മല്ലു ട്രാവലർ വീണ്ടും എത്തിയിരിക്കുകയാണ്.അദ്ദേഹം തന്റെ യൂറ്റ്യൂബ് ചാനലിലൂടെയാണ് രംഗത്ത് വന്നത്.അദ്ദേഹം വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഇതാണ്,പരാതിക്കാരിയായ പെൺകുട്ടിയും അവരുടെ കാമുകനും കൂടി കൊച്ചിയിൽ മല്ലു ട്രവലർ നിൽക്കുന്ന അബാദ് എന്ന അപ്പാർട്ട്മെന്റിൽ വരുകയും അവിടെനിന്ന് അവർ സംസാരിക്കുകയും ചെയ്തു. അപ്പോൾ അവർ അവരുടെ പേഴ്സണൽ കാര്യങ്ങൾ എല്ലാം ഇദ്ദേഹത്തോട് ഷെയർ ചെയ്തിട്ടുണ്ട്, ഷെയർ ചെയ്ത കാര്യങ്ങളിൽ ചിലത് അദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്, അവർക്ക് പരസ്പരം ഒത്തുപോകാൻ പറ്റുന്നില്ല എന്നാണ് രണ്ടുപേരും പറയുന്നത് ,എനിക്ക് instagramൽ റീച്ച് കിട്ടി ഫോമസ് ആവണം എന്നാണ് പെൺകുട്ടി പറഞ്ഞത്.
കുട്ടിയുടെ കാമുകൻ ആണെങ്കിൽ ഒരു ജോലിക്കും പോകുന്നില്ല, ആദ്യമേ ഒരു വലിയ രീതിയിലുള്ള പ്രണയം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് പറയുന്നത്,ചെറിയൊരു അട്രാക്ഷൻ തോന്നി നാട്ടിലോട്ട് ഈ കുട്ടിയെ വിളിച്ചതാണെന്നാണ് കാമുകൻ പറഞ്ഞത്. സൗദിയിലെ പെൺകുട്ടി മലയാളി ചെക്കനെ പ്രേമിച്ചു എന്ന ഒരു ലാബലിലാണ് ഇൻസ്റ്റയിൽ ഒക്കെ വലിയ രീതിയിൽ ഇരുവരും പ്രശംസ നേടിയത്. ഈയൊരു പ്രശസ്തി തുടർന്നും കിട്ടണമെന്നാണ് ഈ കുട്ടിയുടെ ആഗ്രഹം അതിന് പുറത്താണ് ഇവർ ഇതൊക്കെ ചെയ്തത് എന്നാണ് പറയുന്നത്.
ആകുട്ടി പേഴ്സണലായി സംസാരിക്കണമെന്ന് പറഞ്ഞു ആ സമയത്ത് ആ ചെറുക്കൻ പുറത്ത് നിൽക്കുകയാണ് ചെയ്തത്. വെറും ഒരു മിനിറ്റ് മാത്രമാണ് ആ ചെറുക്കൻ പുറത്തു ആ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചു എന്ന് പരാതി വന്നത് ആ സമയത്ത് അതവാ ഞാൻ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആ കുട്ടിക്ക് ഒച്ച വച്ചു കൂടെ എന്തുകൊണ്ടാണ് അങ്ങനെചെയ്യാതിരുന്നതെന്ന് മല്ലു ട്രാവലർ പറയുന്നുണ്ട്. മാത്രമല്ല അതിനുശേഷം ഇവർ മൂന്നു പേരും കൂടി ഒരു ഡ്രൈവ് പോയിട്ടുണ്ട് വളരെ സന്തോഷകരമായ ഒരു യാത്രയായിരുന്നു അതിന് ശേഷമാണ് തിരിച്ച് അവർ രണ്ടുപേരും പോയതെന്നാണ് വീഡിയോയിൽ ഉള്ളത്.ഇവർ ഇത് മനപൂർവ്വം ചെയ്തതാണ് റീച്ച് കിട്ടാൻ വേണ്ടിയെന്നാണ് പറയുന്നത്.ഞാൻ ഇത് കേട്ടിട്ട് ഞെട്ടിയിരിക്കുകയാണ് ഇങ്ങനെ ഒരാളുടെ ജീവിതം നശിപ്പിക്കരുത്.ഇവർ ഹണിട്രാപ്പാണെന്നും മല്ലു ട്രാവലർ പറഞ്ഞുവെക്കുന്നുണ്ട് ഈ വീഡിയോയിൽ.
https://www.youtube.com/watch?v=VCoUQdKeTsQ