ലോക്ക് ഡൌൺ ലംഘനത്തിനു പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചു. പിടിച്ചെടുത്ത വാഹനങ്ങളുടെ ബാഹുല്യം കാരണം സ്റ്റേഷനുകൾ നിറഞ്ഞുകവിഞ്ഞതാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിതമായത്. ഏകദേശം 27000 ത്തിൽ അധികം വാഹനങ്ങളാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഉള്ളത്. പൊതുവെ കേരളത്തിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതും ജനങ്ങൾ കൂടുതലായി പുറത്തിറങ്ങാൻ കാരണമായി.
പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വാഹനങ്ങൾ ഉടമസ്ഥർക്ക് വിട്ടുനൽകാനാണ് തീരുമാനം. പിഴ സ്റ്റേഷനിൽ ഒടുക്കണോ അതോ കോടതിയിലേക്ക് കേസ് വിടണോ എന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനം ഉണ്ടാകും. പോലീസുകാർ കർശന നിരീക്ഷണം തുടരുന്നുണ്ടെങ്കിലും ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ ജനങ്ങൾ നിസ്സാര ആവശ്യങ്ങൾ പറഞ്ഞു പുറത്തിറങ്ങുന്നത് തുടരുകയാണ്. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച മാത്രം 2584 പേര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച അറസ്റ്റിലായത് 2607 പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു.