തൃശൂർ : സുഖമില്ലാത്ത അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ട് നാട്ടിൽ എത്തിയ യുവാവിനെ തേടി ഭാഗ്യ ദേവതയുടെ കടാക്ഷം.
മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളിനെയാണ് ഭാഗ്യ ദേവത തേടി എത്തിയത്.
ഓഗസ്റ്റിൽ നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചത്.
സുഖമില്ലാത്ത അമ്മയെ ശുശ്രൂഷിക്കാനായിട്ടാണ് ഗൾഫിലെ ജോലി ഉപേക്ഷിച്ചു പ്രിജു നാട്ടിൽ എത്തിയത്.
അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാല്‍ ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന് ഇടയിൽ ആയിരുന്നു പ്രിജുവിനെ തേടി ഭാഗ്യം എത്തിയത്.
നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാർ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്.
വൈകിട്ട് കൂട്ടുകാർ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്.
കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകൾ എടുക്കാനുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.
പരേതനായ പോൾ ആയിരുന്നു പ്രിജുവിന്റെ പിതാവ് ഭാര്യ ഷെറി ജർമ്മനിയിൽ നേഴ്സാണ്.