മലയാളത്തിന്റെ അനുഹ്രഹിത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്തതും ദുൽഖർ ആദ്യമായി നിർമാണം ചെയ്തതുമായ ചിത്രം വരനെ ആവിശ്യമുണ്ട് എന്ന ചിത്രം തിയറ്ററിൽ വാൻ വിജയമായിരുന്നു. ദുല്‍ക്കര്‍ സല്മാന് , സുരേഷ് ഗോപി എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ വരനെ അവശ്യമുണ്ട് എന്ന ചിത്രം കഴിഞ്ഞാഴ്ച നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. അതിനുശേഷം ഇത് സോഷ്യല്‍ മീഡിയയില്‍ തര്ക്കവിഷയമായിത്തീര്ന്നു.
ചെന്നൈയുടെയും അവിടുത്തെ ജനങ്ങളുടെയും ഹൃദയസ്പര്‍ശിയായ ഒരു ചിത്രീകരണത്തിന് ഈ സിനിമയ്ക്ക് വളരെയധികം സ്നേഹം ലഭിക്കുമ്ബോള്‍, തമിഴ് നേതാവ് വേലുപ്പിള്ള പ്രഭാകരനെ കളിയാക്കുന്നു എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. ചിത്രത്തിലെ ഒരു തമാശ തെറ്റിദ്ദരിച്ചാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തില്‍ പട്ടിയെ നോക്കി സുരേഷ് ഗോപിയുടെ കഥാപാത്രം ‘പ്രഭാകരാ’ എന്ന് വിളിക്കുന്നതാണ് തമിഴ് കാഴ്ചക്കാരില്‍ ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ ഇതിനെതിരെ ക്ഷമ ചോദിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
ഇപ്പോൾ രണ്ടാം തവണയാണ് ദുൽഖർ ഇങ്ങനെ ഈ ചിത്രത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നത്. തന്നെയും അനൂപിനെയും ആളുകള്‍ കുറ്റം പറയുന്നത് അംഗീകരിക്കാനാവും. എന്നാല്‍ തന്റെ പിതാവിനെയും അനൂപിന്റെ പിതാവിനെയും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. പല വിമര്‍ശനങ്ങളും അതിരു കടന്നതും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നവയും ആയിരുന്നു. അത് അങ്ങനല്ലാതിരുന്നെങ്കില് എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ദുല്‍ഖറിന്റെ ട്വീറ്റില്‍ പറയുന്നു. മറ്റൊരു ട്വീറ്റില്‍ ‘പട്ടണ പ്രവേശം’ സിനിമയിലെ പ്രഭാകരാ സീനും ദുല്‍ഖര്‍ പങ്കു വച്ചിട്ടുണ്ട്.
സിനിമയ്ക്കെതിരായ വിവാദത്തിലേക്ക് മമ്മൂട്ടിയുടേയും സത്യന് അന്തിക്കാടിന്റേയും പേരുകള്‍ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ പേരില്‍ ദുല്‍ഖര്‍ സല്മാന് മാപ്പ് പറയുന്നത് ഇത് രണ്ടാം തവണയാണ്.