ഈ കഴിഞ്ഞ ദിവസമാണ് വനിത ചലച്ചിത്രമേളയിൽ കെ കെ രമയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിനെതിരെ പ്രതിഷേധം നടത്തുകയും ചെയ്ത സംവിധായക കുഞ്ഞില മാസിലമണിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തന്റെ സിനിമ മേളയിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കി എന്ന് കുഞ്ഞില ആരോപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെ ചില ഭാഗങ്ങളിൽ നിന്ന് താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത പ്രതികരണങ്ങളും നടന്നു.
ഇതിനിടയിൽ താരത്തെ വിമർശിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് തന്നെ രംഗത്തെത്തിയിരുന്നു. ഇതൊക്കെ കുട്ടികളുടെ വികൃതിയാണ് എന്നും ഇങ്ങനെയുള്ള ചെറുകിട നാടകങ്ങൾ കൊണ്ട് ഫെസ്റ്റിവലിന് തടയിടാൻ സാധിക്കില്ല എന്നും രഞ്ജിത്ത് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നും രഞ്ജിത്ത് വിശദീകരിക്കുകയുണ്ടായി.ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ആ പോസ്റ്റിലൂടെ.
ഇപ്പൊൾ കിട്ടിയത്. കുഞ്ഞില എന്ന് ഒപ്പിട്ടു വാങ്ങി. ഇത്രയും കാര്യങ്ങള് ആദ്യം ചെയ്യുക കേൾക്കുക
ഇതിൻ്റെ അർത്ഥം പിണറായി വിജയന് എൻ്റെ മാതാപിതാക്കളുടെ പേര് അറിയാം. ഞാൻ താമസിക്കുന്നത് എവിടെ ആണ് എന്ന് അറിയാം. കഷ്ടപ്പെട്ട് ആണെങ്കിലും ഇന്നോവ ഈ വളപ്പിൽ കേറും എന്ന് അറിയാം.
ഞാൻ ഈ കേസിൽ അറസ്റ്റിൽ ആയാൽ, എന്നെങ്കിലും പുറത്ത് ഇറങ്ങിയാൽ ഞാൻ ഇതുവരെ ചെയ്തിട്ടുള്ള പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എല്ലാ മാധ്യമങ്ങളും മലം ടിവി ഒഴികെ – എടുത്ത് ഉപയോഗിക്കുക.
ഇത് എന്താണ് വകുപ്പ് എന്ന് കമൻ്റിൽ പറയുക. ചിത്രത്തിൽ കാണുന്ന നമ്പറിൽ നിന്ന് പോലീസ് എന്നെ വിളിച്ച് പരാതിക്കാരൻ്റെ കാരിയുടെ പേരും വിവരവും പറയുക. എന്ന് കിട്ടി തുടങ്ങിയ എല്ലാ വിവരങ്ങളും.
കേരള പോലീസിൻ്റെ അടുത്ത് നീതിക്ക് വേണ്ടി അലഞ്ഞ് മരിച്ചിട്ടുള്ള എന്നെ നിങ്ങള് അറസ്റ്റ് ചെയ്യുന്നതും നരേന്ദ്ര മോദിയുടെ രാഷ്ട്രീയവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല. കേരളം ഒരു ഫാസിസ്റ്റ് സ്റ്റേറ്റ് ആണ്. ആരെങ്കിലും പെട്ടന്ന് തന്നെ ഈ വാർത്ത ഇംഗ്ലീഷിൽ ആക്കി Twitter ഉൾപ്പെടെ ഉള്ള സോഷ്യൽ മീഡിയയിൽ circulate ചെയ്യുക. WhatsApp message aayi അനുവാദം ചോദിച്ചതിന് ശേഷം മാത്രം എന്നെ വിളിക്കുക. ആർഎസ്എസ് മൈരളി അല്ലാതെ ഉള്ള മാധ്യമ പ്രവർത്തകർക്ക് എല്ലാം നേരിട്ട് വിളിക്കാം.