കല്പറ്റ: പൂക്കോട് വെറ്റിറനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയില്‍ പോയിട്ടില്ലെന്ന് സിപിഎം നേതാവും കല്പറ്റ മുന്‍ എംഎല്‍എയുമായ സി.കെ. ശശീന്ദ്രന്.
പ്രതികളെ ഹാജരാക്കുന്ന സമയത്ത് അവിടെയെത്തിയ സിപിഎം നേതാവിനെ മജിസ്ട്രേറ്റ് പുറത്തുനിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മുന്‍ എംഎല്‍എയുമായ സി.കെ. ശശീന്ദ്രനാണ് മജിസ്ട്രേറ്റിനെ കാണാനായി എത്തിയത് എന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഈ പശ്ചാത്തലത്തിലാണ് ശശീന്ദ്രന്റെ പ്രതികരണം. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ഗഗാറിനൊപ്പം കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശശീന്ദ്രന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരെക്കുറിച്ച് കല്പറ്റ ഡിവൈഎസ്പി ചില പരാമര്‍ശങ്ങള്‍ നടത്തിയതായി കേട്ടപ്പോള്‍, അതേക്കുറിച്ച് ചോദിക്കുന്നതിന് അദ്ദേഹത്തെ കാണാനാണ് കോടതിയില്‍ പോയതെന്ന് ശശീന്ദ്രന് വിശദീകരിച്ചു.
അദ്ദേഹം കോടതിയിലാണെന്ന് അറിഞ്ഞാണ് അവിടേക്കു ചെന്നതെന്നും ശശീന്ദ്രന് പറഞ്ഞു. ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
”പാര്‍ട്ടി പരിപാടി കഴിഞ്ഞ് വാര്യാടുനിന്ന് തിരിച്ചുവരുന്നതിനിടെയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ വിവരം അറിഞ്ഞത്. അങ്ങനെയാണ് കോടതിയിലേക്കു പോയത്. ഈ സമയത്ത് കുട്ടികളുടെ രക്ഷിതാക്കളും അവിടെ ഉണ്ടായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനും പ്രതിയായതിനാല്‍ ചില കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നു. അവിടെവച്ച് മജിസ്ട്രേറ്റിനെ കാണേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതേസമയം, രക്ഷകര്‍ത്താക്കള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
”എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍വച്ച് വിചാരണ നടത്തിയെന്ന് ഡിവൈഎസ്പി പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
ഡിവൈഎസ്പി സംഘടനയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നു ചോദിക്കാനായി അന്വേഷിച്ചപ്പോള്‍ അദ്ദേഹം കോടതിയില്‍ പോയി എന്നറിഞ്ഞു. തുടര്‍ന്ന് ഡിവൈഎസ്പിയെ കോടതിയില്‍ പോയി കണ്ടു. എസ്എഫ്ഐ എന്ന പേര് പറഞ്ഞിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കുകയും ചെയ്തു. അല്ലാതെ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നൊക്കെ പറയുന്നത് വസ്തുതാ വിരുദ്ധമാണ്.” ശശീന്ദ്രന് പറഞ്ഞു.
പൂക്കോട് െവറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണം ദൗര്‍ഭാഗ്യകരവും ദുഖകരവുമാണെന്നും, കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ശശീന്ദ്രന് ആരോപിച്ചു.