പ്രേക്ഷകർക്ക്നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് കിട്ടിയ സിനിമ ആയിരുന്നു ആർഡിഎക്സ്.ഓഗസ്റ്റ് 25ന് ഓണം റിലീസായി പ്രദർശനത്തിനെത്തിയ സിനിമ ശേഷം ഒടിടിയിലും മികച്ച സ്വീകാര്യത നേടിയിരുന്നു.ഒരിടവേളയ്ക്ക് തിയേറ്റിൽ ഹിറ്റായ ഒരു ഷെയ്ൻ നിഗം സിനിമ കൂടിയായിരുന്നു ആർഡിഎക്സ്. ഒട്ടനവധി വിവാദങ്ങൾ സിനിമയുടെ പ്രീപ്രൊഡക്ഷൻ സമയം മുതലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയില്ലാതെയാണ് ആളുകൾ തിയേറ്ററുകളിലേക്ക് പോയത്.അതെ സമയം ചിത്രത്തിൽ ഏറ്റവും ഹൃദയത്തിൽ തട്ടിയൊരു സീനായിരുന്നു ആന്റണി വർഗീസ് പെപ്പെയുടെ കഥാപാത്രമായ ഡോണിയുടെ കുഞ്ഞിന്റെ മാല വില്ലന്മാർ പൊട്ടിക്കുന്ന സീൻ. ഒരു നിമിഷം ശ്വാസം അടക്കം പിടിച്ച് മാത്രമെ ആ സീൻ കാണാൻ സാധിക്കുകയുള്ളു. ആ സീൻ തിയേറ്ററിൽ കണ്ടപ്പോൾ തന്റെ ഉള്ളിലെ സൈക്കോ അച്ഛൻ ഉണർന്നുവെന്നും വില്ലന്മാരെ കലി തീരും വരെ അടിക്കാൻ തോന്നിയെന്നുമാണ് ബേസിൽ പറയുന്നത്.
കുഞ്ഞിന്റെ മാല പൊട്ടിച്ച വില്ലന് കൊടുത്ത അടി കുറഞ്ഞുപോയതായി തോന്നിയെന്നും ബേസിൽ പറഞ്ഞു. ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആർഡിഎക്സ് കണ്ടപ്പോൾ തന്റെ ഉള്ളിലുണ്ടായ വികാരങ്ങളെ കുറിച്ച് ബേസിൽ വെളിപ്പെടുത്തിയത്. ‘ആർഡിഎക്സിൽ കുഞ്ഞിന്റെ മാല പൊട്ടിച്ച വില്ലനെ ഡോണി പിന്നീട് പോയി അടിച്ചപ്പോൾ അത് കുറഞ്ഞുപോയതായി എനിക്ക് തോന്നി.’ആ സീൻ കണ്ടുകൊണ്ടിരുന്നപ്പോൾ പ്രേക്ഷകൻ എന്ന രീതിയിൽ എന്റെ ഉള്ളിലെ അച്ഛൻ ഉണർന്നു. ആ വില്ലനെ പിടിച്ച് റോഡിലിട്ട് ഉരച്ച് ചവിട്ടി തൂക്കി എറിയാനാണ് തോന്നിയത്. ഒരു സൈക്കോ അച്ഛനായി ഒരു നിമിഷം മാറി. ആന്റണിയുടെ ഡോണി പക്ഷെ ആ വില്ലനെ കുറച്ച് ഇടിച്ചിട്ട് വിട്ട് കളഞ്ഞു’, എന്നാണ് ബേസിൽ പറയുന്നത്.
മറ്റൊന്ന്,ബേസിലിന്റെ വീഡിയോ വൈറലായതോടെ പ്രേക്ഷകരും അനുകൂലിച്ച് എത്തി. കുഞ്ഞിനെ ഉപദ്രവിച്ച വില്ലന് നൽകിയ ശിക്ഷ കുറഞ്ഞുപോയി എന്നാണ് സിനിമ കണ്ടവരും അഭിപ്രായപ്പെട്ടു. ഒരേ സമയം അച്ഛനായും ഒരു ഡയറക്ടറായും ബേസിൽ ചിന്തിച്ചുവെന്നാണ് മറ്റ് ചിലർ കുറിച്ചത്.