ബിഗ്ബോസിൽ ഇത്തവണ വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന വ്യക്തിയാണ് സിബിൻ.പ്രവോക്കിങ്, ഫൺ, ക്രിയേറ്റിവിറ്റി എല്ലാം കയ്യിലുള്ള അസ്സൽ ബിബി മെറ്റീരിയലാണ് സിബിൻ.ഹൗസിൽ കയറി രണ്ട് ദിവസം കൊണ്ട് തന്നെ സിബിൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി. സേഫ് ഗെയിം കളിച്ചിരുന്നവരെല്ലാം മത്സരത്തിലേക്ക് ഇറങ്ങി കളിക്കാൻ തുടങ്ങിയതും പ്രതികരിക്കാൻ തുടങ്ങിയതുമെല്ലാം സിബിൻ വന്നശേഷമാണ്. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ ചിലയിടങ്ങളിൽ സിബിന് നാവ് പിഴയും പ്രവൃത്തിയിൽ ചില വലിയ തെറ്റുകൾ സംഭവിക്കുകയും ചെയ്തു.വഴക്കിനിടയിൽ ജാസ്മിന് നേരെ മോശം ആംഗ്യം സിബിൻ കാണിച്ചിരുന്നു. അത് കണ്ട ജാസ്മിന് അപ്പോള്‍ത്തന്നെ അത് മോശമാണെന്ന് ചൂണ്ടിക്കാട്ടി. സഹമത്സരാര്‍ഥികളുടെ ശ്രദ്ധയിലേക്കും പെട്ടെന്ന് ഇക്കാര്യം എത്തി. താന്‍ ചെയ്തത് തെറ്റാണെന്നും ദേഷ്യം നിയന്ത്രിക്കാന്‍ പറ്റാതെ ചെയ്തുപോയതാണെന്നും ജാസ്മിനോടും മറ്റ് മത്സരാര്ഥികളോടും പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നുവെന്നും സിബിന് അപ്പോൾ തന്നെ പറയുകയും പറഞ്ഞു.
അതേസമയം ഇപ്പോഴിതാ സിബിനെതിരെ കരുതി കൂട്ടിയുള്ള സൈബർ ബുള്ളിയിങ് നടക്കുന്നുണ്ടെന്ന് പറയുകയാണ് സുഹൃത്തും നടിയും മുൻ ബിഗ് ബോസ് താരവുമായ ആര്യ ബഡായി. സിബിനെതിരെ ജാസ്മിൻ ഫാൻസ് സൈബർ ബുള്ളിയിങിന് പ്ലാൻ ഇടുന്നതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം പങ്കിട്ടാണ് ആര്യ രംഗത്തെത്തിയത്. ജാസ്മിൻ ജാഫർ വാരിയേർസ് എന്ന ഗ്രൂപ്പിലാണ് സിബിനെ സൈബർ ബുള്ളിയിങ് ചെയ്യാമെന്നുള്ള തരത്തിലുള്ള പ്ലാനിങുകൾ നടന്നത്. എല്ലായിടത്തും കമന്റും വീഡിയോയുമിട്ട് സിബിനെ പുറത്താക്കണം എന്നുള്ള തരത്തിലാണ് ജാസ്മിൻ ജാഫർ വാരിയേർസ് എന്ന ഗ്രൂപ്പിൽ മെസേജുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് ശരിയായ രീതിയല്ലെന്ന് പറഞ്ഞാണ് ആര്യ രംഗത്തെത്തിയിരിക്കുന്നത്.
മുൻ ബിഗ് ബോസ് മത്സരാർത്ഥി എന്ന നിലയിൽ പ്ലാൻഡായ സൈബർ ബുള്ളിയിങിന് ഞാൻ എതിരാണ്. എന്തെല്ലാം നടപടികളെടുക്കണമോ അത് ചാനലും ബഹുമാനപ്പെട്ട അധികാരികളും ചെയ്യും. പിആർ ടീമുകൾ സൈബർ ആക്രമണമോ ഭീഷണിപ്പെടുത്തലോ ആസൂത്രണം ചെയ്യുന്നത് കുറ്റകരമാണ്. ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഞങ്ങൾക്ക് ഈ തെളിവുകൾ ലഭിച്ചത്.മറ്റൊന്ന് എല്ലാവരും ഇത് മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.