ബോളിവുഡിലെ ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്ര ക്കെതിരെ രൂക്ഷവിമർശനവുമായി എത്തുകയാണ് നടി കങ്കണ. ഏതാണ്ട് 600 കോടി രൂപയോളം കത്തിച്ച ചാരമാക്കിയ സംവിധായകരാണ് അയാൾ മുഖർജി എന്ന് കങ്കണ വിമർശിക്കുന്നു. ഇയാളെ പിടിച്ചു ഉടൻതന്നെ ജയിലിൽ ഇടണം എന്ന് താരം ആഹ്വാനം ചെയ്യുന്നുണ്ട്. മാത്രമല്ല നിർമ്മാതാവ് കരൺ ജോഹറിനെതിരെ കങ്കണ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടത്.
ഇയാളെ പോലെയുള്ളവരെ കാരണം ഫോക്സ് സ്റ്റുഡിയോ ഇന്ത്യ പണയം വയ്ക്കേണ്ടിവന്നു എന്നും കങ്കണ പറഞ്ഞു. ആലിയ രൺബീർ എന്നിവരെ പോലെയുള്ള കോമാളികൾ കാരണം ഇനിയും എത്ര സ്റ്റുഡിയോ അടച്ചു പൂട്ടേണ്ടി വരും എന്നറിയില്ല. ഈ ചിത്രം പ്രചരിപ്പിക്കുന്നതിനു വേണ്ടി ദക്ഷിണ ഇന്ത്യൻ അഭിനേതാക്കളോടും, സംവിധായകരോടും കരഞ്ഞപേക്ഷിക്കുകയാണ് കരൺ ജോഹർ.
എന്നാൽ ഈയൊരു ആവേശം നല്ല എഴുത്തുകാരനെയോ, സംവിധായകനെയോ ഉപയോഗിക്കുന്നതിൽ ഇവർ കാണിക്കുന്നില്ല. എത്രയോ വിലവദിക്കാനാവാത്ത പ്രതിഭകൾ ചുറ്റും ഉണ്ടെങ്കിലും ഇവർ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഇതുപോലുള്ള ഒരു ദുരന്ത ചിത്രത്തിന്റെ പ്രശ്നങ്ങൾ എന്തുകൊണ്ട് പരിഹരിക്കുന്നില്ല എന്നാണ് താൻ ആലോചിക്കുന്നത്.
സിനിമാ നിരൂപകൻ സുമിത്തിന്റെ വ്യാജ ട്വീറ്റും കങ്കണ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണ് എന്ന് സ്ഥിരീകരിച്ചുകൊണ്ട് സുമിത്ത് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം നിർമ്മിക്കാൻ ഇന്ത്യയിലെ ഫോക്സ് സ്റ്റുഡിയോ സ്വയം വിൽക്കേണ്ടതായി വന്നു എന്നും താരം ആരോപിച്ചു. ബോളിവുഡിലെ ഗ്രൂപ്പിസം അവരെ തിരിഞ്ഞ് കൊത്താൻ തുടങ്ങിയിരിക്കുകയാണ്. താരം പറയുന്നു.