ഹാസ്യം കൊണ്ടും വ്യത്യസ്ത ഭാവങ്ങൾ കൊണ്ടും മലയാളി മനസുകള്ടെ ഹരമായി മാറിയ താരമാണ് ഇന്നസെന്റ്.എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. വര്‍ഷങ്ങളോളം താരസംഘടനയുടെ അമരക്കാരനായിരുന്നു അദ്ദേഹം. അഭിനയവും രാഷ്രീയവും ഒരുപോലെ കൈകാര്യം ചെയ്യുന്ന വ്യക്തി.അര്‍ബുദ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. യുവതാരനിരയിലെ ആളുകളുമായും സംവിധായകരുമെല്ലാം അടുത്ത സൗഹൃദവുമുണ്ട് അദ്ദേഹത്തിന്.
മമ്മൂട്ടിയെക്കുറിച്ച് പറയുന്ന ഇന്നസെന്റിന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജോണ്‍ ബ്രിട്ടാസയിരുന്നു താരത്തോട് മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചത്.പൊതുവെ പലപ്പോഴും മ്റ്റുള്ളവരോട് പെരുമാറേണ്ട രീതിയെക്കുറിച്ചൊക്കെ മമ്മൂട്ടി പറഞ്ഞ് തരും. എന്നാലാണല്ലോ എന്റെ പണി കഴിയുകയുള്ളൂ. വളരെ ഗൗരവത്തില്‍ സംസാരിക്കണമെന്നൊക്കെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ഞാന്‍ എല്ലാം മൂളിക്കേള്ക്കുമെന്നും അദ്ദേഹം പറയുന്നു.
അമ്മയുടെ പ്രസിഡന്റായിരുന്ന സമയത്ത് വളരെ ഗൗരവത്തിലായിരിക്കണം ഇനി സംസാരിക്കേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ഗൗരവത്തില്‍ നില്‍ക്കേണ്ട കാര്യമെന്താണ്. എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ, അദ്ദേഹം പറഞ്ഞതിന് വിപരീതമായാണ് താന്‍ പ്രവര്‍ത്തിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. ഇവിടെ വരുന്നതിന് മുന്‍പും മൂപ്പര് ഫോണില്‍ വിളിച്ചിരുന്നു. അവിടെ പോയിട്ട് തന്റെ തമാശയും കുട്ടിക്കളിയുമൊന്നും വേണ്ട, വളരെ കാര്യഗൗരവത്തോടെ വേണം, ലോകം മുഴുവന്‍ കാണുന്ന പരിപാടിയാണെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാണ് വിട്ടത്. ശരിയെന്നാണ് പറഞ്ഞത്.