68 മത് ദേശീയ ചലച്ചിത്ര പുരസ്കാരം ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പുരസ്കാര വേളയിൽ മലയാളം തലയുയർത്തി നിന്നു. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി മലയാളം. ഇപ്പോഴിതാ പുരസ്കാര വിതരണത്തിൽ ജൂറിയെ അഭിനന്ദിച്ച് രംഗത്ത് എ ത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ചലച്ചിത്ര അക്കാദമി ചെയർമാൻ ഉള്ള പാഠമാണ് പുരസ്കാരങ്ങൾ എന്ന് ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പുരസ്കാര വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു താരം.
കുറച്ചുദിവസം മുൻപ് കുഞ്ഞിലാ എന്ന യുവ സംവിധായകയെ സംബന്ധിച്ച് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ യുവ സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത അയ്യപ്പനും കോശിയും എന്ന സിനിമയുടെ നിർമ്മാതാവ് ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ഉള്ള പാഠം എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ്. നിരവധി പ്രതികരണങ്ങൾ ഇതിന് ലഭിക്കുന്നുണ്ട്. ഇദ്ദേഹത്തിൻറെ കുറിപ്പിലൂടെ.
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്. കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ.. കലയുടെ കഴിവുകൾക്കുള്ള..യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം. അഭിപ്രായ വത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന.. ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള. സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം.
കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത. അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം. എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം. ദേശീയ ജൂറിക്ക് മനുഷ്യ സലാം. കലാസലാം.