കുറച്ച് ദിവസം മുമ്പ് നടന് ബാല മുൻഭാര്യയായ അമൃത സുരേഷിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത് വലിയ വിവാദ ആയിരുന്നു.ഇപ്പോൾ ഇതാ ബാല നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി അഭിരാമി സുരേഷ്. നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല, എന്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ഒട്ടും ശരിയായ കാര്യം അല്ലെന്നാണ് എനിക്ക് പറയാനുള്ളത്. അച്ഛനും അമ്മയും പകർന്നുതന്ന സംഗീതത്തതിന് പിന്നാലെയാണ് നമ്മുടെ ജീവിതം. വര്ഷങ്ങളായി സ്റ്റേജുകളിലും മറ്റും കഷ്ടപ്പെട്ടാണ് ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതും. അതിനിടയിലാണ് ഇത്തരം ഉപദ്രവങ്ങളും സൈബർ അറ്റാക്കും- അഭിരാമി കുറിയ്ക്കുന്നു.
ആരെയും കബളിപ്പിക്കാനോ ആരുടെ മുമ്പിലും അഭിനയിക്കാനോ ഞങ്ങൾ നിന്നിട്ടില്ല,ആളുകളെ സ്നേഹിച്ചും ബഹുമാനിച്ചും ഞങ്ങൾക്കറിയാവുന്ന പ്രൊഫെഷൻ ചെയ്തുമാണ് ഞങ്ങൾ ജീവിക്കുന്നത്, സംഗീതം – ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങൾക്ക് നൽകിയ സംഗീതമാണ് ഞങ്ങളുടെ ശക്തി – വർഷങ്ങളായി തുടരുന്ന ഈ അവ്യക്തമായ സൈബർ അപകീർത്തികളിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗമെങ്കിലും വിശ്വസിക്കുന്നു എന്നത് ഭയാനകമാണ്…നേരിട്ടുള്ള പരിചയമോ, ഉറച്ച സോഴ്സോ ഇല്ലാതെ ഒരാളുടെ സ്വഭാവത്തെ കുറിച്ച് പറയാൻ എളുപ്പമാണ്, ഒരു സ്ത്രീയും അവളുടെ കുടുംബവും കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നത്. അവരുടെ കാലിൽ സ്വയം നിന്ന് അഭിമാനത്തോടെ ജീവിക്കാൻ ശ്രമിക്കുമ്പോൾ അത് അനുവദിക്കാത്തത് മൃഗീയം അല്ലെ. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോയ്ക്കും മറ്റും വേണ്ടി അവരെ ആത്മഹത്യാശ്രമത്തിന്റെ വക്കിലേക്ക് തള്ളിവിടരുത്
ഈ പറയുന്ന ഗോപി ചേട്ടനെ പറ്റി ആണ് പറയുന്നത് എങ്കിൽ ഞങ്ങൾക്ക് ആ സമയം അദ്ദേഹത്തെ പരിചയം പോലും ഇല്ല. കഥകൾ മെനയാനും പറഞ്ഞു വിശ്വസിപ്പിക്കാനും ഒക്കെ പലർക്കും പറ്റും. പക്ഷേ കള്ളങ്ങൾ പ്രചരിക്കുമ്പോൾ അത് കേട്ട് മിണ്ടാതെ ഇരിക്കാൻ എന്റെ ഉള്ളിലേ സത്യം അനുവദിക്കുന്നില്ല. ക്ഷമിക്കണം. ഞങ്ങൾ ഒരു രണ്ടുവർഷം മുമ്പേയാണ് ഗോപി ചേട്ടനെ പരിചയപ്പെടുന്നത്. അപ്പോഴാണ് ഇത്തരം ഒരു കഥയിറക്കൽ. അത് വിശ്വസിക്കാൻ ചിലരും.