മലയാളികൾക്ക് സുപരിചിതമായ ഗയികയാണ് അഭയ ഹിരൺമയി.സംഗീത സംവിധായകനായ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നുവെന്ന് അഭയ മുന്‍പ് പറഞ്ഞിരുന്നു. സംഗീതം കരിയറാക്കുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത് അദ്ദേഹമാണ്. വീട്ടുകാരുടെ ആഗ്രഹപ്രകാരമായി എഞ്ചിനീയറിംഗിന് ചേര്‍ന്നതായിരുന്നു അഭയ. കുടുംബത്തില്‍ സംഗീതഞ്ജരൊക്കെയുണ്ടെങ്കിലും ആ വഴിയെ സഞ്ചരിക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ആലോചിച്ചിരുന്നില്ല. നന്നായി പാടുന്നുണ്ടല്ലോ, വ്യത്യസ്തമായ ശബ്ദമാണല്ലോയെന്നായിരുന്നു ഗോപി അഭയയോട് പറഞ്ഞത്. ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ചും വേര്പിരിഞ്ഞതിനെക്കുറിച്ചുമുള്ള അഭയയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു.
മ്യൂസിക്ക് ഫോക്കസ് ചെയ്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തിലും സമാധാനവും സന്തോഷവുമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ജാസി ഗിഫ്റ്റിനൊപ്പമായി പാടാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ അഭയ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിള്‍ ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ്. റെക്കോര്‍ഡിംഗ് സെഷനിടയിലെ ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു.
അതെ സമയം ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്റെ കക്കാസ് ഏട്ടന്, ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെ കമന്റും മറുപടിയും സ്ക്രീന്‍ഷോട്ടാക്കി അഭയ പങ്കുവെച്ചിരുന്നു. ഞാന്‍ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാന്‍ നീ വന്ന് മുന്നില്‍ നില്ക്കൂ, അപ്പോള്‍ മനസിലാവും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓര്‍മ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയയുടെ മറുപടി.