സൂപ്പർതാര സിനിമകൾക്ക് ഫാൻസ് ഷോകൾ ഒഴിവാക്കാനുള്ള നിർണ്ണായക തീരുമാനത്തിലേക്ക് എത്തുകയാണ് എന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഡി ഗ്രേഡിങ്, തൊഴുത്തിൽകുത്ത്, തമ്മിൽതല്ലി അല്ല വർഗ്ഗീയവാദം തുടങ്ങിയവ ഇങ്ങനെയുള്ള ഷോകൾ കൊണ്ട് സംഭവിക്കുന്നു എന്ന് സംഘടന വിലയിരുത്തിയിരുന്നു. അതിനാൽ തന്നെ ഇത്തരം ഷോകൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ് സംഘടനയുടെ കണ്ടെത്തൽ എന്നായിരുന്നു വാർത്ത.
തീയേറ്ററുകളിൽ പ്രേക്ഷകർ ഗണ്യമായി കുറയുന്നു. ഇതിനുള്ള പ്രധാന കാരണം ഫാൻസ് ഷോകളാണ്. കാരണം ഇത്തരം ഷോകൾ അതിനുശേഷം പ്രചരിപ്പിക്കപ്പെടുന്നത് മോശം പ്രതികരണമാണ്. ഇതിനാൽ തന്നെ ഫാൻസ് ഷോകൾ നിരോധിക്കണം എന്ന നിലപാടിലേക്ക് എക്സിക്യൂട്ടീവ് എത്തിച്ചേർന്നിരുന്നു എന്നും സൂചനകളുണ്ടായിരുന്നു.
മാർച്ച് 29ന് നടക്കാനിരിക്കുന്ന ജനറൽ ബോഡിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ഫാൻസ് ഷോകൾക്ക് നിരോധനമേർപ്പെടുത്തി ഇല്ല എന്ന് അറിയിക്കുകയാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. സിനിമാ വ്യവസായത്തിൻ്റേ ഭാഗം തന്നെയാണ് ഇത് എന്ന് അസോസിയേഷൻ പറയുന്നു. ഇങ്ങനെയൊരു ഷോകൾ നടത്തുന്നതിൽ എതിർപ്പില്ല എന്ന് പ്രസിഡൻറ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഓ ടി ടി യിൽ പ്രദർശനത്തിനെത്തിയ സിനിമകൾ തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിക്കുക ഇല്ല എന്ന സംഘടന അറിയിച്ചു. ദുൽഖറിനെ വിലക്കിയിട്ടില്ല എന്നും സംഘടന വ്യക്തമാക്കി. ദിലീപ് ആൻറണി പെരുമ്പാവൂർ എന്നിവരുമായി തങ്ങൾക്ക് യാതൊരു അകൽച്ചയും ഇല്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.