താര രാജാവ് കമൽ ഹാസന്റെ മകളും നടിയുമണ് ശ്രുതി ഹാസൻ. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് ശ്രുതി.പിന്നണ ഗായികയായിട്ടായിരുന്നു ശ്രുതി കരിയര്‍ ആരംഭിച്ചത്. ആറാം വയസ്സില്‍ അച്ഛന് കമല്‍ ഹാസന്റെ ചിത്രമായ തേവര് മകനില്‍ നിന്നായിരുന്നു നടിയുടെ തുടക്കം. ഇളയരാജയുടെ സംഗീതത്തിലാണ് താരപുത്രി ആദ്യം പാടി തുടങ്ങിയത്. ഇതിന് ശേഷം ഒരു ബോളിവുഡ് ചിത്രത്തിലും ശ്രുതി പാടി. സംഗീത ലോകത്ത് തന്റെതായ സ്ഥാനം സൃഷ്ടച്ചതിന് ശേഷമാണ് ശ്രുതി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.
ഇപ്പോഴിത താന്‍ ഒരു ഗായികയായതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രുതി ഹാസന്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛന് കമല്‍ ഹാസന്ശെ സിംഗപ്പൂര്‍ ട്രിപ്പിലാണ് ഞാന്‍ ആദ്യമായ പാടിയത്.അദ്ദേഹം എന്നോട് പറഞ്ഞു നീ ഒരു പാട്ട് പാടന്‍ പോകുകയാണെന്ന്., അദ്ദേഹം പറഞ്ഞു, നീ ഒരു പാട്ടുപാടാന്‍ പോകുകയാണെന്ന്. അങ്ങനെ ‘അമ്മയും നീയേ’ എന്ന പാട്ട് പാടേണ്ടി വന്നു. 80,000 ആളുകള്‍ക്ക് മുന്നില്‍ പാടിയ എന്റെ ആദ്യ അനുഭവം അതായിരുന്നു. പാടിയതിനുശേഷം മികച്ച പ്രതികരണമാണ് ലഭിച്ചികരുന്നത്. ആ ഒരു സന്ദര്‍ഭം എനക്ക് വാക്കുകള്‍ കൊണ്ട് പറയാനാകില്ല, ഈ വികാരം എനിക്ക് ഇഷ്ടമായി- ശ്രുതി ഹാസന് പറഞ്ഞു.