കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ് പോയവർഷത്തെ മികച്ച സിനിമ. ജയസൂര്യ ആണ് മികച്ച നടൻ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് ഈ അവാർഡ് നേടിയത്. സിദ്ധാർത്ഥ് ശിവ ആണ് മികച്ച സംവിധായകൻ. കലാമൂല്യമുള്ള മികച്ച ജനപ്രീതി നേടിയ സിനിമയായി അയ്യപ്പനും കോശിയും തിരഞ്ഞെടുക്കപ്പെട്ടു. സച്ചി ആണ് ഈ സിനിമ സംവിധാനം ചെയ്തത്. സച്ചി തന്നെയാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചത്.
മികച്ച രണ്ടാമത്തെ സിനിമ ആയി തിരഞ്ഞെടുക്കപ്പെട്ടത് തിങ്കളാഴ്ച നിശ്ചയമാണ്. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് കപ്പേള എന്ന സിനിമയിലൂടെ മുഹമ്മദ് മുസ്തഫ സ്വന്തമാക്കി. ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ എന്നാ ഗ്രന്ഥം എഴുതിയ പി കെ സുരേന്ദ്രൻ ആണ് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയത്. അടൂരിൻ്റെ 5 നായക കഥാപാത്രങ്ങൾ എന്ന ലേഖനം ജോൺ സാമുവലിനെ മികച്ച ലേഖനത്തിനുള്ള അവാർഡിന് അർഹനാക്കിയത്.
അതേസമയം മികച്ച സ്പെഷ്യൽ ഇഫക്റ്റിനുള്ള അവാർഡ് ലവ് നേടി. മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയി ഷോബി തിലകൻ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് റിയ സൈറ ആണ്. ആർട്ടിക്കിൾ 21 എന്ന ചിത്രത്തിലൂടെ റമീഷ് അഹമ്മദ് മികച്ച മേക്കപ്പ് മാൻ ആയി മാറി. സീ യൂ സൂൺ എന്നാൽ ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകൻ ആയി മാറി.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയേ മികച്ച സിനിമയായി ജൂറി ഒറ്റക്കെട്ടായി തിരഞ്ഞെടുത്തത് ആണ് എന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു. മികച്ച നടിക്കുള്ള അവാർഡിൽ ശക്തമായ പോരാട്ടമായിരുന്നു ഉണ്ടായിരുന്നത് എന്നും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ല എന്നുമാണ് സുഹാസിനി പറയുന്നത്. അവാർഡ് ലഭിച്ചവർക്ക് എല്ലാം തന്നെ അഭിനന്ദനങ്ങളുമായി രംഗത്തെത്തുകയാണ് ഇപ്പോൾ മലയാളി സിനിമാ പ്രേക്ഷകർ. എല്ലാമറിയുന്ന അവാർഡുകൾ തന്നെയാണ് എന്നാണ് ഇപ്പോൾ മലയാളികളുടെ പ്രതികരണം.