കുറച്ചുനാളുകൾക്കു മുൻപ് ആയിരുന്നു സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം എന്ന വ്യക്തിക്ക് ജയിൽ മോചനത്തിനായി നമ്മൾ 34 കോടി രൂപ സ്വരൂപിച്ചു നൽകിയത്. കഴിഞ്ഞ 18 വർഷമായി ഇദ്ദേഹം സൗദി ജയിലിൽ കഴിയുകയാണ്. തുടർന്ന് ഉള്ള വധശിക്ഷ നടപ്പാക്കുവാൻ ഉള്ള സമയം ആയിരിക്കുക ആയിരുന്നു. ഇതിനിടയിലാണ് നമ്മൾ 34 കോടി രൂപ ബ്ലഡ് മണി ആയി സ്വരൂപിച്ചു നൽകിയത്. ഇതോടെ ഉടൻതന്നെ ഇദ്ദേഹത്തെ വിട്ടയക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ.
അതേസമയം ഇപ്പോൾ ഇദ്ദേഹം യഥാർത്ഥത്തിൽ നിരപരാധിയാണോ എന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇദ്ദേഹം യഥാർത്ഥത്തിൽ തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ എന്തിനാണ് അത്തരത്തിൽ ഒരാളെ പുറത്തുകൊണ്ടുവരുന്നത് എന്നൊക്കെയാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. ഇനിയിപ്പോൾ ഇദ്ദേഹം നിരപരാധി ആണെങ്കിൽ തന്നെ എന്തിനാണ് ഇദ്ദേഹം ഇത്രയും കാലം ജയിലിൽ കിടന്നത് എന്ന് നിങ്ങൾക്ക് അറിയുമോ? സമ്പൂർണ്ണ വിശദാംശങ്ങൾ ഇതാ.
യഥാർത്ഥത്തിൽ കോഴിക്കോട് ഫറൂഖ് സ്വദേശിയാണ് അബ്ദുൽ റഹീം. ഒരുപാട് വർഷങ്ങൾക്കു മുൻപാണ് ഇദ്ദേഹം സൗദിയിൽ എത്തിയത്. ഒരു സ്പോൺസറുടെ കീഴിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അയാളുടെ മകൻറെ മരണത്തിൻറെ പേരിൽ ആണ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാരൻ ആയിരുന്നു സ്പോൺസറുടെ മകൻ. ഭിന്നശേഷിക്കാരൻ ആയ കുട്ടി കാറിൽ വച്ച് ഒരു ദിവസം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സഹായിക്കുവാൻ ആയിരുന്നു അബ്ദുൽ റഹീം എത്തിയത്. അബദ്ധത്തിൽ അബ്ദുൽ റഹീമിന്റെ കൈതട്ടി കുട്ടിയുടെ കഴുത്തിൽ കടിപ്പിക്കുന്ന ഒരു ഉപകരണം പ്രവർത്തനം നിലച്ചു പോവുകയായിരുന്നു. ഈ ഉപകരണം ആയിരുന്നു കുട്ടിയുടെ ജീവൻ നിലനിർത്തി കൊണ്ടിരുന്നത്. ഉപകരണം പെട്ടെന്ന് നിലച്ചതോടെ കുട്ടി മരണപ്പെടുകയായിരുന്നു. ഇങ്ങനെ മനപ്പൂർവ്വം അല്ലെങ്കിലും കുട്ടിയുടെ മരണത്തിന് കാരണമായി മാറുകയായിരുന്നു അബ്ദുൽ റഹീമിന്റെ ഇടപെടൽ. മനപ്പൂർവമല്ലാത്ത ഒരു മരണത്തിൻറെ പേരിൽ ആണ് അബ്ദുൽ റഹീമിനെ 18 വർഷം ജയിലിൽ കഴിയാൻ വിധിക്കുകയും അതിനുശേഷം തൂക്കിക്കൊല്ലുവാൻ സൗദി ഭരണകൂടം വിധിക്കുകയും ചെയ്തത്.