തലയിണ ഇല്ലാതെ ഉറങ്ങുക പലര്‍ക്കും ബുദ്ധിമുട്ടാണ്. ഒരു തലയുടെ ചെലവ് മാക്‌സിമം എത്രയായിരിക്കും വരിക? ഇവിടെ ഒരു തലയിണ നിര്‍മിക്കാന്‍ വേണ്ടിവന്നത് 45 ലക്ഷം രൂപയാണ്. ഡച്ച് സെര്‍വിക്കല്‍ സ്പെഷ്യലിസ്റ്റായ നെതര്‍ലാന്‍ഡ് സ്വദേശി തിജ്‌സ് വാന്‍ ഡെര്‍ ഹില്‍സ്റ്റ് ആണ് ഈ തലയിണ ഡിസൈന്‍ ചെയ്തത്. ലോകത്തെ ഏറ്റവും ചെലവേറിയ തലയണ കൂടിയാണിത്.
‘ടെയ്ലര്‍മേഡ് പില്ലോ’ എന്നാണ് ഈ തലയിണയുടെ പേര്. ലോകത്തിലെ ഏറ്റവും എക്സ്‌ക്ലൂസീവും നൂതനവുമായ തലയിണയാണിത്. ഈജിപ്ഷ്യന്‍ കോട്ടണ്‍, മള്‍ബറി സില്‍ക്ക് എന്നിവ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്, വിഷരഹിതമായ ഡച്ച് മെമ്മറി ഫോം നിറച്ചിരിക്കുന്നു. 3ഡി സ്‌കാനര്‍ ഉപയോഗിച്ച് വ്യക്തിയുടെ തോളുകളുടെയും തലയുടെയും കഴുത്തിന്റെയും കൃത്യമായ അളവുകള്‍ ശ്രദ്ധാപൂര്‍വം എടുക്കും. ഇതിനുശേഷം, ഹൈടെക് റോബോട്ടിക് മെഷീന്‍ മില്ലുകള്‍ ഉപയോഗിച്ച് വ്യക്തിയുടെ തലയുടെ ആകൃതിയുമായി പൊരുത്തപ്പെടുന്ന ഡച്ച് മെമ്മറി ഫോം അതില്‍ നിറയ്ക്കും. ഉപഭോക്താവിന്റെ ശരീരത്തിന്റെ മുകള്‍ഭാഗവും ഉറങ്ങുന്ന അവസ്ഥയും പരിഗണിച്ച് കൂടിയായിരിക്കും തലയണ നിര്‍മിക്കുകയെന്നും ഇവര്‍ അവകാശപ്പെട്ടു.
പതിനഞ്ച് വര്‍ഷമെടുത്താണ് ഹില്‍സ്റ്റ് ഈ തലയിണ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റ കവറാണ് തലയണയ്ക്കുള്ളത്. സുരക്ഷിതവും ആരോഗ്യകരവുമായ ഉറക്കത്തിനായി എല്ലാ വൈദ്യുതകാന്തിക വികിരണങ്ങളെയും തടയുന്നതാണ് ഈ തലയണക്കവര്‍. കവറിന്റെ സിപ്പറില്‍ 22.5 കാരറ്റ് ഇന്ദ്രനീലവും നാല് വജ്രങ്ങളും പതിച്ചിട്ടുണ്ട്.
നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…
അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…
ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…
കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…
വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…
ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…