വടകരയിലെ ഇടതുസ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ആയിരുന്നു നടന്നത്.ഇപ്പോൾ ഇതാ ഇതുമായി ബന്ധപ്പെട്ട് വിടി ബൽറാം പങ്കുവെച്ച പോസ്റ്റൺ വൈറൽ ആവുന്നത്.പോസ്റ്റിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയാണ്,അങ്ങനെ നാടിൻ്റെ ഒരു പ്രതിസന്ധി കാലത്ത് ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്തുള്ള വൈകാരിക പ്രചരണങ്ങളിലൂടെ പ്രൊഫഷണൽ പിആർ വർക്കുകാർ സൃഷ്ടിച്ചെടുത്ത ഒരു കപട വിഗ്രഹം അതേ പിആർ ടീമിലെ ആരുടേയോ അതിബുദ്ധി കാരണം ഇതാ തകർന്നടിഞ്ഞിരിക്കുന്നു. നമ്പർ വൺ അഴിമതിക്കാരി നമ്പർ വൺ കാപട്യക്കാരി നമ്പർ വൺ അധാർമ്മിക രാഷ്ട്രീയക്കാരി നമ്പർ വൺ അധികാര മോഹി നമ്പർ വൺ സിപിഎമ്മുകാരി അത് മാത്രമാണ് ശൈലജ്ജ
മറ്റൊന്ന്,തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും വടകരയിലെ ഇടതു സ്ഥാനാർഥി കെ.കെ.ശൈലജ വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദം. സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. ‘അശ്ലീല ചിത്രം’ എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും ‘അശ്ലീല വിഡിയോ സൃഷ്ടിച്ചു’ എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.