പലരും പലരെയും മനസിലാക്കാനും പല അറിവുകൾ നേടിയെടുക്കാനും ഒക്കെയായി ഈ അവസരം പ്രയോജന പെടുത്തുകയാണ്. ഇന്റർനെറ്റും സിനിമയുമാണ് പലരുടെയും ലോകം. കൊറോണക്കാലത്തെ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ പഴയ സിനിമയോടൊപ്പമാണ് ചിലര്‍. കാണാന്‍ പറ്റാതിരുന്നതും വിട്ടു പോയ ചിത്രങ്ങളും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളും ഒപ്പം ചിത്രത്തിലെ കാണാകാഴ്ചകള്‍ കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയിലൂടെ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട് ചിലര്‍. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിമാന താരങ്ങളിലൊരാളായ പാര്‍വ്വതിയുടെ പഴയ സിനിമകള്‍ കണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കഥാകൃത്തായ പി. ജിംഷാര്‍.
2006ല്‍ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ സഹനടിയായി എത്തി മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയ താരം ഒരു അത്ഭുതമാണ് എന്നാണ് ജിംഷാര്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കൊറോണക്കാലം, പഴയ സിനിമകളുടെ വിരുന്നു കാലം. ഇന്നലെ പാര്‍വ്വതിയുടെ ആദ്യ സിനിമ ഔട്ട് ഓഫ് സിലബസ് കണ്ടു. നിലപാടുകളുള്ള ലോകമറിയുന്നൊരു നടിയായുള്ള പാര്‍വ്വതിയുടെ വളര്‍ച്ച പതിനാല് വര്‍ഷത്തെ കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണവുമാണെന്ന് തിരിച്ചറിയുന്നു. നിങ്ങളൊരു അത്ഭുതമാണ് ശരിക്കും ഔട്ട് ഓഫ് സിലബസ് ആര്‍ടിസ്റ്റ് ♥-
അവതാരകയായി തുടങ്ങി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ ശക്തമായ സ്ത്രീ സാന്നിധ്യമായി ഉയരുകയായിരുന്നു പാര്‍വതി. ആദ്യ വരവില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍വതിയുടെ രണ്ടാമത്തെ വരവ് വെറുതെയായിരുന്നില്ല. ശക്തമായ കഥാപാത്രങ്ങളായിരുന്നു റീ എന്‍ട്രിയില്‍ കാത്തിരുന്നത്. മലാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ചിത്രങ്ങളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു.