മലയാളത്തിലെ വളരെ ജനപ്രിയനായ ഗായകനാണ് വിജയ് യേശുദാസ്. യേശുദാസ് എന്ന അനുഗൃഹീത കലാകാരന്റെ മകൻ കൂടിയാണ് ഇദ്ദേഹം. അങ്ങനെയാണ് ഇദ്ദേഹം ഗാന ലോകത്തേക്ക് വരുന്നത് എന്ന് വേണമെങ്കിൽ പറയാം. എങ്കിൽ പോലും തൻറെതായ ഒരു ഇടം ഗാനരംഗത്ത് നേടിയെടുത്ത വ്യക്തികൂടിയാണ് വിജയ് യേശുദാസ്.
കഴിഞ്ഞദിവസം വനിത മാസികയിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. താനിനി മലയാള സിനിമയിൽ പാടുന്നു ഇല്ല എന്നും മലയാള സിനിമയിൽ തനിക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നുമായിരുന്നു വിജയ് യേശുദാസ് അതിൽ പറഞ്ഞത്. എന്നാൽ ഇത് വളരെ തെറ്റായ രീതിയിലാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പരന്നത്.
കുറച്ച് ആഴ്ചകൾക്ക് മുൻപ് ഇതേ പോലെ വനിത മാസിക പ്രസിദ്ധീകരിച്ച ഒരു ഇൻറർവ്യൂ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സീ യു സൂൺ എന്ന ചിത്രം റിലീസായ സമയത്ത് ദർശന രാജേന്ദ്രനും റോഷൻ മാത്യുവും ചേർന്ന് നൽകിയ അഭിമുഖം ആയിരുന്നു അത്. ഇവർ പറയാത്ത കാര്യങ്ങൾ ആയിരുന്നു മാസിക അഭിമുഖത്തിൽ കൂട്ടിച്ചേർത്ത് പ്രസിദ്ധീകരിച്ചത്.
ഇപ്പോൾ സമാനമായ ഒരു തിരിച്ചറിവ് ഈ അഭിമുഖത്തിലെ കാര്യത്തിലും വന്നിരിക്കുകയാണ്. വിജയ് യേശുദാസ് പറഞ്ഞത് തന്റെ മാത്രം കാര്യമല്ല. മലയാളസിനിമയിൽ പ്രവർത്തിക്കുന്ന ഗായകർക്ക് എല്ലാം നേരിടുന്ന പ്രശ്നമാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഒരിക്കൽപോലും സിനിമയുടെ മുഴുവൻ ബജറ്റ്, അല്ലെങ്കിൽ കളക്ഷൻ അനുസരിച്ചുള്ള പ്രതിഫലം ഇവർക്ക് ലഭിക്കുന്നില്ല. 5 പാട്ടുകളൊക്കെ പാടി കഴിഞ്ഞാലാണ് ഒരു പാട്ടിൻറെ ശമ്പളം ലഭിക്കുന്നത് എന്നാണ് വിജയ് യേശുദാസ് ആരോപിക്കുന്നത്.
അഭിമുഖത്തിൽ ഒരിടത്തുപോലും വിജയ് തൻറെ വ്യക്തിപരമായ കാര്യം പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. മലയാളത്തിലെ പാട്ടുകാർക്ക് വേണ്ടി മുഴുവനാണ് വിജയ് ശ്രമിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാക്കാം. വിജയ് മാത്രമല്ല മലയാള സിനിമയിൽ പാടുന്നത് എന്ന വസ്തുത കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.
യേശുദാസിന്റെ മകൻ എന്ന പ്രിവിലേജ് കൊണ്ടാണ് വിജയ് യേശുദാസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നിട്ട് പോലും അദ്ദേഹത്തിനു ലഭിക്കുന്ന പരിഗണന ഇത്രയും താഴ്ന്നത് ആണെങ്കിൽ കുറച്ചുകൂടി ജൂനിയറായ, അത്രയും പ്രശസ്തമല്ലാത്ത ഒരു ഗായകന് ലഭിക്കുന്ന പരിഗണന ഒന്ന് ആലോചിച്ചു നോക്കൂ.
ഇപ്പോൾ സത്യം മനസ്സിലാക്കിയ ശേഷം എല്ലാവരും അവരുടെ തെറ്റുകൾ തിരുത്തുകയാണ്. നിരവധി ആളുകളാണ് വിജയ് യേശുദാസിനോട് മാപ്പ് അഭ്യർത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. എന്തായാലും കാര്യം അറിയുന്നതിന് മുൻപ് എടുത്തു ചാടരുത് എന്ന പാഠം വീണ്ടും മലയാളികൾ പഠിക്കുകയാണ്.